ചണ്ഡീഗഢ്: രണ്ട് വനിതാ അനുയായികളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന വിവാദ ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിംഗിന് ഹരിയാന സർക്കാർ വീണ്ടും 30 ദിവസത്തെ പരോൾ അനുവദിച്ചു (Gurmeet Ram Rahim Singh 30 Day Parole). പരോൾ കാലയളവിൽ അദ്ദേഹം സിർസയിലുള്ള ദേരാ ആസ്ഥാനത്ത് തങ്ങുമെന്ന് അദ്ദേഹത്തിന്റെ വക്താവും അഭിഭാഷകനുമായ ജിതേന്ദർ ഖുറാന വ്യക്തമാക്കി. ഹരിയാനയിലെ റോഹ്തക്കിലുള്ള സുനാരിയ ജയിലിൽ കഴിയുന്ന റാം റഹീമിന് ഈ വർഷം ജനുവരിയിലും സമാനമായ രീതിയിൽ പരോൾ ലഭിച്ചിരുന്നു. ശിക്ഷാ കാലാവധിക്കിടെ ഇത്രയധികം തവണ പരോൾ അനുവദിക്കുന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ടെങ്കിലും ജയിൽ അധികൃതർ ഇളവ് അനുവദിക്കുകയായിരുന്നു.
രണ്ട് സാധ്വിമാരെ പീഡിപ്പിച്ച കേസിൽ പ്രത്യേക സിബിഐ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 2017-ലാണ് ഗുർമീത് റാം റഹീമിനെ 20 വർഷത്തെ കഠിനതടവിന് ശിക്ഷിച്ചത്. അന്നുമുതൽ ഇങ്ങോട്ട് വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി 16 തവണയാണ് ഇയാൾക്ക് പരോൾ അനുവദിക്കപ്പെട്ടത്. ശിക്ഷിക്കപ്പെട്ട പ്രതിക്ക് തുടർച്ചയായി പരോൾ നൽകുന്നതിനെതിരെ മുൻപ് പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും കോടതിയെ സമീപിച്ചിരുന്നു. എന്നിരുന്നാലും നിയമപരമായ വ്യവസ്ഥകൾ പാലിച്ചാണ് പരോൾ അനുവദിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. കടുത്ത സുരക്ഷാ ക്രമീകരണങ്ങളോടെയായിരിക്കും പരോൾ കാലാവധിയിൽ ഇയാൾ സിർസയിലെ ആശ്രമത്തിൽ കഴിയുക.
Summary: Jailed Dera Sacha Sauda chief Gurmeet Ram Rahim Singh has been granted a 30-day parole by officials on Tuesday. Serving a 20-year prison sentence since 2017 for raping two of his disciples, he is currently lodged in Haryana’s Sunaria jail. This marks the 16th time Ram Rahim has been released on parole or furlough since his conviction, sparking continuous public and political debate.

