തിരുവനന്തപുരം: അന്തരിച്ച സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കി നൽകാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബിനീഷ് കോടിയേരിയുടെ അംഗത്വവുമായി ബന്ധപ്പെട്ട വിഷയം പ്രാദേശിക കാര്യമാണെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചത്.(MV Govindan Terms Bineesh Kodiyeri CPM Membership Issue As A Local Matter In Delhi)
സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഉൾപ്പെടെ അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ സാഹചര്യങ്ങളും തിരഞ്ഞെടുപ്പ് ഫലങ്ങളും കേന്ദ്രകമ്മിറ്റി വിശദമായി ചർച്ച ചെയ്യുമെന്നും മൂന്ന് ദിവസത്തെ ആലോചനകൾക്ക് ശേഷം യോഗം സമാപിക്കുമെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു.
2021-ലാണ് ബിനീഷ് കോടിയേരിക്ക് സി.പി.എം അംഗത്വം നഷ്ടമാകുന്നത്. തുടർന്ന് 2023-ൽ കർണാടക ഹൈക്കോടതി കേസിൽ ബിനീഷിനെ പൂർണ്ണമായും കുറ്റവിമുക്തനാക്കിയിരുന്നു. കോടതി ക്ലീൻ ചിറ്റ് നൽകിയതോടെ 2023 മുതൽ പാർട്ടിയിലേക്ക് സജീവമായി തിരിച്ചുവരാൻ ബിനീഷ് ശ്രമം തുടങ്ങിയിരുന്നു. ഇതിനായി സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വഴി നാല് തവണ കത്തുനൽകിയിട്ടും സംസ്ഥാന നേതൃത്വം അത് പരിഗണിക്കാൻ കൂട്ടാക്കിയിട്ടില്ല.
Story Summary
CPM State Secretary M V Govindan dismissed the controversy surrounding the non-renewal of Bineesh Kodiyeri’s party membership as a local matter. Speaking to the media in New Delhi ahead of the CPM Central Committee meeting, Govindan avoided further comments on the issue, while the party prepares to evaluate the recent assembly elections in five states, including Kerala.

