ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ കൊടുങ്കറ്റായി മാറിയ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (CJP) എക്സ് അക്കൗണ്ട് ഇന്ത്യയിൽ റദ്ദാക്കിയ കേന്ദ്ര നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം.പി ശശി തരൂർ (Shashi Tharoor on Cockroach Janta Party). അക്കൗണ്ട് ബ്ലോക്ക് ചെയ്ത നടപടി തികച്ചും വിനാശകരവും വിഡ്ഢിത്തവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിൽ വിയോജിപ്പുകൾക്കും ഹാസ്യത്തിനും പരിഹാസങ്ങൾക്കും യുവാക്കളുടെ നിരാശകൾ പ്രകടിപ്പിക്കുന്നതിനുമുള്ള വേദികൾ ആവശ്യമാണെന്നും, അതിനാൽ സി.ജെ.പി അക്കൗണ്ട് പൂട്ടിമുദ്രവെക്കുന്നതിന് പകരം അത് തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.
വെറും അഞ്ച് ദിവസം കൊണ്ട് ഇൻസ്റ്റാഗ്രാമിൽ 1.9 കോടിയിലധികം ഫോളോവേഴ്‌സിനെ നേടിയ ഈ കൂട്ടായ്മയുടെ പെട്ടെന്നുള്ള വളർച്ച തന്നെ അത്ഭുതപ്പെടുത്തിയതായി തരൂർ എക്സിൽ കുറിച്ചു. രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന സി.ജെ.പിയുടെ എക്സ് അക്കൗണ്ട് നിയമപരമായ ആവശ്യത്തെത്തുടർന്നാണ് കഴിഞ്ഞ ബുധനാഴ്ച ഇന്ത്യയിൽ തടഞ്ഞുവെച്ചത്. യുവാക്കളുടെ ഈ ഊർജ്ജത്തെ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ പ്രതിപക്ഷ പാർട്ടികൾ ഈ അവസരം വിനിയോഗിക്കണമെന്നും തരൂർ ഉപദേശിച്ചു. ചീഫ് ജസ്റ്റിസുമാരുടെ വിരമിക്കലിന് ശേഷമുള്ള രാജ്യസഭാ സീറ്റുകൾ നിരോധിക്കുക, പാർലമെന്റിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഈ പരിഹാസ കൂട്ടായ്മ മുന്നോട്ട് വെക്കുന്നത്.
Summary: Congress MP Shashi Tharoor has criticized the withholding of the ‘Cockroach Janta Party’ (CJP) X account in India, calling the move “disastrous and deeply unwise.” Expressing intrigue over the platform’s rapid surge to 19 million Instagram followers within days, Tharoor emphasized that democracies must provide outlets for youth dissent, humor, and frustration. While uncertain about the movement’s political future, he urged opposition parties to seize this organic opportunity to engage the youth.

