ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ മന്ത്രിസഭ വീണ്ടും വിപുലീകരിച്ചു. മുന്നണിയിലെ നിർണ്ണായക സഖ്യകക്ഷികളായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, വിടുതലൈ ചിരുതൈഗൽ കച്ചി എന്നീ പാർട്ടികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് മന്ത്രിസഭ വിപുലീകരിച്ചത്. തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തിൽ ഇതാദ്യമായാണ് മുസ്ലിം ലീഗ് ഒരു സർക്കാരിന്റെ ഭരണത്തിൽ നേരിട്ട് പങ്കാളികളാകുന്നത് എന്ന ചരിത്രപരമായ പ്രത്യേകതയും ഈ ചടങ്ങിനുണ്ട്.(Tamil Nadu CM Vijay Expands Cabinet Inducts IUML Leader AM Shajahan And VCK Leader Vanni Arasu)
വെള്ളിയാഴ്ച ചെന്നൈ ലോക് ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ലീഗ് ജനപ്രതിനിധി എ.എം. ഷാജഹാൻ, വിസികെ നേതാവ് വന്നി അരശ് എന്നിവർ പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തമിഴ്‌നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഇരുവർക്കും ഔദ്യോഗിക പദവിയും രഹസ്യസ്വഭാവവും കാത്തുസൂക്ഷിക്കുമെന്ന സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെയും മുന്നണിയിലെ മറ്റ് പ്രമുഖ നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ അരങ്ങേറിയത്.
പാപനാശം നിയമസഭാ മണ്ഡലത്തിൽ നിന്നും ജനവിധി നേടി നിയമസഭയിലെത്തിയ മുതിർന്ന നേതാവാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ എ.എം. ഷാജഹാൻ. തിണ്ടിവനം മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ വിജയിച്ച വിസികെയുടെ കരുത്തനായ സംഘാടകനാണ് വന്നി അരശ്. പുതിയ രണ്ട് മന്ത്രിമാർ കൂടി അധികാരമേറ്റെടുത്തതോടെ തമിഴ്‌നാട്ടിലെ വിജയ് മന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം മുഖ്യമന്ത്രി ഉൾപ്പെടെ 35 ആയി ഉയർന്നു.
ഇന്ത്യൻ ഭരണഘടന അനുസരിച്ച് തമിഴ്‌നാട് നിയമസഭയുടെ ആകെ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ അനുമതിയുള്ള പരമാവധി സംഖ്യയാണിത്. കഴിഞ്ഞ ദിവസം നടന്ന ഒന്നാം ഘട്ട പുനഃസംഘടനയിൽ 33 മന്ത്രിമാരായിരുന്നു ചുമതലയേറ്റിരുന്നത്. ലീഗിന്റെയും വിസികെയുടെയും കടന്നുവരവോടെ തമിഴ്‌നാട് മന്ത്രിസഭ അതിന്റെ പരമാവധി പരിധിയിൽ എത്തിക്കഴിഞ്ഞു.
Story Summary
The Tamil Nadu cabinet led by Chief Minister C Joseph Vijay has been expanded, inducting allies IUML and VCK into the government. IUML’s A M Shajahan and VCK’s Vanni Arasu took the oath as ministers at Chennai Lok Bhavan, marking the historic first-time entry of the Muslim League into the Tamil Nadu government.

