ലത്തൂർ: രണ്ട് വർഷം മുൻപ് രാജ്യം മുഴുവൻ ഉലച്ച നീറ്റ് ക്രമക്കേടുകൾക്കെതിരെ വിദ്യാർത്ഥികൾക്കായി കോടതിയെ സമീപിച്ച് പോരാട്ട നായകനായി മാറിയ അധ്യാപകൻ ഒടുവിൽ അതേ ചോദ്യപേപ്പർ ചോർച്ചാ കേസിൽ സിബിഐ പിടിയിൽ (NEET UG Paper Leak Arrest). മഹാരാഷ്ട്രയിലെ ലത്തൂരിലുള്ള പ്രശസ്തമായ ‘റേണുകായ് കെമിസ്ട്രി ക്ലാസസ്’ സ്ഥാപകനായ ശിവരാജ് രഘുനാഥ് മൊട്ടേഗാവ്കർ എന്ന ‘എം സർ’ ആണ് 2026-ലെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് ചോർന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ സിബിഐ കണ്ടെടുത്തതിനെ തുടർന്ന് ഞായറാഴ്ചയായിരുന്നു അറസ്റ്റ്.
2024-ൽ നീറ്റ് പരീക്ഷാ തട്ടിപ്പ് പുറത്തുവന്നപ്പോൾ വിദ്യാർത്ഥികൾക്കായി ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിൽ പൊതുതാൽപ്പര്യ ഹർജി നൽകിയ വ്യക്തിയായിരുന്നു മൊട്ടേഗാവ്കർ. കുട്ടികൾക്ക് നീതി ഉറപ്പാക്കാൻ ഇതൊരു ജനകീയ പ്രസ്ഥാനമാക്കി മാറ്റണമെന്ന് അന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്ന വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. ലത്തൂരിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ നിന്ന് വന്ന്, സൈക്കിളിൽ സഞ്ചരിച്ച് ട്യൂഷനെടുത്ത് കരിയർ തുടങ്ങിയ ‘എം സർ’ പിന്നീട് മഹാരാഷ്ട്രയിലെ ഏറ്റവും വലിയ കോച്ചിംഗ് ശൃംഖലകളിൽ ഒന്നിന്റെ ഉടമയായി മാറുകയായിരുന്നു. ഒൻപത് ബ്രാഞ്ചുകളിലായി പ്രതിവർഷം നാൽപ്പതിനായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ഥാപനത്തിന്റെ ഉടമ തന്നെ തട്ടിപ്പിൽ പങ്കാളിയായെന്ന വാർത്ത ദന്തവിദ്യാഭ്യാസ-മെഡിക്കൽ പ്രവേശന പരീക്ഷകളുടെ വിശ്വാസ്യതയെ വീണ്ടും ചോദ്യം ചെയ്യുന്നതാണ്.
Summary: In a stunning turn of events, Shivraj Raghunath Motegaonkar, popularly known as “M Sir” and the founder of Renukai Chemistry Classes (RCC), has been arrested by the CBI for his alleged involvement in the 2026 NEET UG paper leak. This comes as a massive irony, given that during the 2024 nationwide NEET protests, Motegaonkar had positioned himself as a champion for students’ rights by filing a Public Interest Litigation (PIL) at the High Court.

