ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് എംഎൽഎമാരുടെയും ഘടകകക്ഷികളുടെയും അഭിപ്രായം ക്രോഡീകരിച്ച റിപ്പോർട്ട് എഐസിസി നിരീക്ഷകർ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് സമർപ്പിച്ചു. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയെ സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് അജയ് മാക്കൻ പ്രതികരിച്ചു.(AICC Observers Submit Kerala CM Report To Kharge Decision Imminent)
കേരളത്തിലെ സാഹചര്യം സങ്കീർണ്ണമാണെന്നും നേതാക്കൾക്കിടയിലെ അഭിപ്രായവ്യത്യാസം ഗൗരവമാണെന്നും ഇവർ പറയുന്നു. മാധ്യമങ്ങൾ പുറത്തുവിട്ട എംഎൽഎമാരുടെ പിന്തുണപ്പട്ടിക ഔദ്യോഗികമല്ലെന്ന് മുകുൾ വാസ്നിക് വ്യക്തമാക്കി. നിരീക്ഷകരുടെ പക്കലുള്ള രേഖകളുടെ ചിത്രം എന്ന നിലയിൽ പ്രചരിക്കുന്നത് യഥാർത്ഥ വിവരങ്ങളല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
കെ.സി. വേണുഗോപാലിന് 43 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അദ്ദേഹത്തിന്റെ പക്ഷം അവകാശപ്പെടുമ്പോൾ, വി.ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കും യഥാക്രമം 35, 22 എംഎൽഎമാരുടെ പിന്തുണയുള്ളതായാണ് സൂചനകൾ. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഭൂരിഭാഗം യുഡിഎഫ് ഘടകകക്ഷികളും വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഞായറാഴ്ചയോടെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്നാണ് സൂചന.
Story Summary
AICC observers submitted their report on the Kerala CM selection to Mallikarjun Kharge. While the observers termed the situation “complex,” they dismissed the leaked MLA preference list as unofficial and stated that a decision would be announced soon.

