തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപി ക്യാമ്പുകളിൽ വലിയ ആവേശമുണർത്തുന്നു. 14 സീറ്റുകൾ വരെ എൻഡിഎയ്ക്ക് ലഭിക്കുമെന്ന പ്രവചനങ്ങൾ ശരിയാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ് തുടങ്ങിയ എട്ടു സീറ്റുകൾക്ക് പുറമെ തൃശൂർ, പാലക്കാട്, മഞ്ചേശ്വരം എന്നിവിടങ്ങളിലും ശക്തമായ അട്ടിമറി വിജയം ബിജെപി സ്വപ്നം കാണുന്നു.(BJP raises hopes in exit polls, Kummanam Rajasekharan says there will be a hung assembly)
തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ രണ്ട് സീറ്റുകൾ മാത്രം ഉറപ്പിച്ചിരുന്ന സ്ഥാനത്ത് നിന്നാണ് 14 സീറ്റുകൾ വരെയുള്ള പ്രവചനങ്ങളിലേക്ക് ബിജെപിയുടെ ആത്മവിശ്വാസം വളർന്നത്. ഇതിന് പുറമെ 20 മണ്ഡലങ്ങളിൽ പാർട്ടി രണ്ടാം സ്ഥാനത്തെത്തുമെന്നും എൻഡിഎ നേതൃത്വം കണക്കുകൂട്ടുന്നു. എക്സിറ്റ് പോളുകൾ പ്രവചിച്ചതിനേക്കാൾ വലിയ മുന്നേറ്റം ഇത്തവണ താമരക്കുട്ടത്തിന് ഉണ്ടാകുമെന്നാണ് നേതാക്കളുടെ അവകാശവാദം.
കേരളത്തിൽ ഇത്തവണ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും ‘തൂക്കുസഭ’ വരുമെന്നുമാണ് കുമ്മനം രാജശേഖരൻ പ്രതികരിച്ചത്. അത്തരമൊരു സാഹചര്യത്തിൽ ബിജെപി ഭരണനിർണ്ണയത്തിൽ നിർണ്ണായക ശക്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
Story Summary
BJP is riding high on exit poll predictions that suggest the NDA could win up to 14 seats in Kerala. While leaders expect major upsets in constituencies like Nemom and Thrissur, Kummanam Rajasekharan predicted a hung assembly where BJP would play a decisive role.

