കൊച്ചി: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയതോടെ സംസ്ഥാനത്തെ ഹോട്ടൽ, കാറ്ററിംഗ് മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില പലയിടങ്ങളിലും 3,100 രൂപയ്ക്ക് മുകളിലെത്തിയതോടെ ഹോട്ടലുകൾ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണെന്ന് ഉടമകൾ പറയുന്നു. വില കുറയ്ക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് ഹോട്ടൽ വ്യാപാരികളുടെ തീരുമാനം.(Hotel sector hit by LPG price hike, Menu cut, state-wide strike on May 6)
വിലക്കയറ്റം താങ്ങാനാകാതെ വന്നതോടെ പല ഹോട്ടലുകളും ഭക്ഷണവിഭവങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു. നഷ്ടം ഒഴിവാക്കാൻ വിഭവങ്ങൾക്ക് വില വർദ്ധിപ്പിക്കുകയല്ലാതെ മറ്റ് പോംവഴികളില്ലെന്നാണ് ഉടമകളുടെ പക്ഷം. എന്നാൽ ഹോട്ടൽ ഭക്ഷണത്തെ പ്രധാനമായും ആശ്രയിക്കുന്നവർക്ക് ഇത് വലിയ തിരിച്ചടിയാകും.
പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മെയ് 6-ന് സംസ്ഥാനത്തെ ഹോട്ടലുകൾ അടച്ചിട്ട് പണിമുടക്കാൻ വ്യാപാരികൾ ആഹ്വാനം ചെയ്തിട്ടുണ്ട്. സർക്കാർ ഉടൻ ഇടപെട്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ ഭക്ഷണശാലകളുടെ പ്രവർത്തനം അവതാളത്തിലാകുമെന്ന് മുന്നറിയിപ്പ് നൽകി.
Story Summary
The hike in commercial LPG cylinder prices to over ₹3,100 has pushed Kerala’s hotel and catering sectors into a deep crisis. Hotel owners are reducing their menus and planning a statewide strike on May 6 to protest the unbearable costs.

