ബദലാപൂർ: പുതിയ സാരികൾ വാങ്ങി നൽകുന്നതിനെച്ചൊല്ലിയുണ്ടായ കുടുംബവഴക്കിനൊടുവിൽ ഭർത്താവിനെ കുക്കറിന്റെ മൂടി കൊണ്ട് തലയ്ക്കടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ ഭാര്യ പോലീസിന്റെ പിടിയിലായി (Badlapur murder case). മഹാരാഷ്ട്രയിലെ ബദലാപൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബീഹാർ രോഹ്താസ് ജില്ലക്കാരിയായ സുനിതാദേവി ഹരേറാം സിംഗ് (32) ആണ് ചൊവ്വാഴ്ച അറസ്റ്റിലായത്. ഭർത്താവ് ഹരേറാം കിഷുൻജി സിംഗ് (35) ആണ് കൊല്ലപ്പെട്ടത്.
സാരികൾ വാങ്ങി നൽകുന്നതിനെച്ചൊല്ലി ചൊവ്വാഴ്ച രാവിലെ സുനിതാദേവിയും ഹരേറാമും തമ്മിൽ രൂക്ഷമായ തർക്കമുണ്ടാവുകയായിരുന്നു. വഴക്ക് മൂർത്തതോടെ ഇവരുടെ ഏഴ് വയസ്സുള്ള മകൻ സഹായം തേടി വീട്ടുടമസ്ഥന്റെ അടുത്തേക്ക് ഓടിപ്പോയി. എന്നാൽ വീട്ടുടമസ്ഥൻ എത്തുന്നതിന് മുൻപ് തന്നെ സുനിതാദേവി കൃത്യം നടത്തിയിരുന്നു.
വീട്ടുടമസ്ഥൻ സ്ഥലത്തെത്തിയപ്പോൾ ഭർത്താവിന് പെട്ടെന്ന് ഹൃദയാഘാതം (Heart Attack) ഉണ്ടായതാണെന്നാണ് സുനിതാദേവി പറഞ്ഞത്. തുടർന്ന് മൃതദേഹം ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് തലയിലേറ്റ ആഘാതം ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മരണകാരണം ഹൃദയാഘാതമല്ലെന്നും, ശ്വാസം മുട്ടിയും തലയ്ക്കേറ്റ ഗുരുതര പരുക്കുകൾ മൂലവുമാണെന്ന് വ്യക്തമായതെന്ന് ബദലാപൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ നിതിൻ പാട്ടീൽ പറഞ്ഞു. വീട്ടുടമസ്ഥന്റെയും കൊല്ലപ്പെട്ട ഹരേറാമിന്റെ ബന്ധുക്കളുടെയും മൊഴികൾ സുനിതാദേവിക്ക് എതിരായിരുന്നു.
തുടർന്ന് പോലീസ് നടപ്പാക്കിയ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജൂലൈ 29 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
Story Summary: A woman named Sunita Devi was arrested in Badlapur, Maharashtra, for murdering her husband Hare Ram Singh following a dispute over buying sarees. She hit him with a pressure cooker lid and suffocated him, later falsely claiming he died of a heart attack.


