പത്തനംതിട്ട: ഭാര്യയുമായുള്ള അവിഹിത ബന്ധത്തിന്റെ പേരിലുള്ള സംശയത്തെത്തുടർന്ന് അയൽവാസിയെ തല്ലിക്കൊന്ന് കനാലിൽ തള്ളിയ പ്രതിക്ക് ജീവപര്യന്തം കഠിനതടവ് (Kalanjoor murder case). കലഞ്ഞൂർ സ്വദേശി അനന്തുവിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി ശ്രീകുമാറിനെ (48) കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
2023 ഫെബ്രുവരിയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. എസ്റ്റേറ്റിനുള്ളിൽ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചിരുന്ന അനന്തു, അവർ പോയതിനുശേഷം ഫോണിൽ സംസാരിച്ചു നിൽക്കുമ്പോഴാണ് ശ്രീകുമാർ പിന്നിലൂടെ എത്തി ആക്രമിച്ചത്. കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം 400 മീറ്റർ അകലെയുള്ള കനാലിൽ ഉപേക്ഷിക്കുകയായിരുന്നു.
ആദ്യം ഇതൊരു അപകടമരണമാണെന്ന് കരുതിയെങ്കിലും പോലീസിന്റെ പഴുതടച്ച അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞു. കനാലിൽ നിന്ന് കണ്ടെത്തിയ കമ്പിവടിയും അനന്തുവിന്റെ മൊബൈൽ ഫോണും കേസിൽ നിർണ്ണായക തെളിവുകളായി. പ്രതി നടത്തിയത് അങ്ങേയറ്റം ഹീനമായ കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷൻ ഹാജരാക്കിയ ശാസ്ത്രീയവും സാഹചര്യപരവുമായ തെളിവുകൾ കോടതി അംഗീകരിക്കുകയായിരുന്നു.
Story Summary: The Pathanamthitta District Additional Sessions Court sentenced Sreekumar to life imprisonment and a ₹1 lakh fine for the murder of his neighbor Ananthu in February 2023. Sreekumar killed Ananthu due to suspicion of an extramarital affair and dumped the body in a canal to make it look like an accident.

