തിരുവനന്തപുരം: ഷിഗെല്ല, നിപ തുടങ്ങിയ പകർച്ചവ്യാധി ഭീഷണികൾക്കിടയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിലനിന്നിരുന്ന ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ (Kerala new DMO appointments 2026) ഒഴിവുകൾ അടിയന്തരമായി നികത്തി സർക്കാർ ഉത്തരവിറക്കി. ആരോഗ്യവകുപ്പിന്റെ കടുത്ത വീഴ്ചകൾക്കെതിരെ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് കോഴിക്കോട്, കാസർകോട്, മലപ്പുറം, ഇടുക്കി, കണ്ണൂർ എന്നീ അഞ്ച് ജില്ലകളിൽ പുതിയ ഡി.എം.ഒമാരെ നിയമിച്ച് ഉത്തരവായത്.
സംസ്ഥാനത്ത് മഴക്കാല രോഗങ്ങളും ഗുരുതര പകർച്ചവ്യാധികളും പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട പ്രധാന ജില്ലകളിൽ പോലും മാസങ്ങളായി സ്ഥിരമായി ഡി.എം.ഒമാർ ഇല്ലാതിരുന്നത് ആരോഗ്യവകുപ്പിനെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രതിപക്ഷ സംഘടനകളും പൊതുജനങ്ങളും ഇതിനെതിരെ വലിയ പ്രതിഷേധമുയർത്തിയതോടെയാണ് സർക്കാർ അടിയന്തര ഇടപെടൽ നടത്തിയത്.
പുതിയ ഡി.എം.ഒമാരും ജില്ലകളും താഴെ പറയുന്നപ്രകാരമാണ്:
മലപ്പുറം – ഡോ. വിനോദ്. വി
ഇടുക്കി – ഡോ. ഐപ്പ് ജോസഫ്
കോഴിക്കോട് – ഡോ. സരിതകുമാരി
കണ്ണൂർ – ഡോ. വിവേക് കുമാർ
കാസർകോട് – ഡോ. രേഖ കെ.ടി
രോഗവ്യാപനം രൂക്ഷമായ കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽ പുതിയ ഡി.എം.ഒമാർ എത്തുന്നതോടെ പ്രതിരോധ പ്രവർത്തനങ്ങൾക്കും ഫീൽഡ് തലത്തിലുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനും കൂടുതൽ വേഗത കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഓഫീസർമാർ വരും ദിവസങ്ങളിൽ തന്നെ അതത് ജില്ലാ ആസ്ഥാനങ്ങളിൽ എത്തി ചുമതലയേൽക്കും.
Story Summary:
The Kerala government has filled the vacancies of District Medical Officers (DMO) in five major districts—Kozhikode, Kasaragod, Malappuram, Idukki, and Kannur—following severe criticism over vacant posts amid rising outbreak threats like Shigella and Nipah.

