മാവേലിക്കരയിൽ മകന്റെ മുന്നിൽ വച്ച് ദമ്പതികളെ കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് വധശിക്ഷ
ആലപ്പുഴ: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരില്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. മാവേലിക്കര പല്ലാരിമംഗലം ആര്‍ സുധീഷിനെയാണ് ആലപ്പുഴ കോടതി വധശിക്ഷക്ക് വിധിച്ചത്. ആറു വയസുകാരന്റെ മകന്റെ മുന്നില്‍ വെച്ചാണ് ദമ്പതികളായ ബിജുവും ഭാര്യ ശശികലയും കൊല്ലപ്പെട്ടത്.
ബിജു അടിയേറ്റു വീഴുന്നതിനിടെ തടയാൻ എത്തിയ ഭാര്യ ശശികലയെയും പ്രതി ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. അക്രമം കണ്ട് ഭയന്നോടിയ മകൻ അടുത്ത വീട്ടിൽ അഭയം തേടുകയായിരുന്നു. മാവേലിക്കര സിഐ പി.ശ്രീകുമാറിനായിരുന്നു അന്വേഷണ ചുമതല. ചെങ്ങന്നൂർ ഡിവൈഎസ്പി ആർ.ബിനുവാണ് കുറ്റപത്രം സമർപ്പിച്ചത്. ബിജുവിന്റെ സഹോദരൻ പുരുഷോത്തമൻ ഒന്നാം സാക്ഷിയും മകൻ രണ്ടാം സാക്ഷിയുമായ കേസിൽ ആകെ 62 സാക്ഷികളുണ്ട്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സി.വിധു ഹാജരായി.