ബാഗ്ദാദ്: ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകൾക്ക് നേരെ സൗദി അറേബ്യയും അമേരിക്കൻ സെൻട്രൽ കമാൻഡും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു. ഇറാഖ് പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സിലെ എട്ട് അംഗങ്ങളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു.(Saudi US Joint Airstrikes Iraq PMF Members Killed Drone Attack Escalation)
സൗദിയിലെ എണ്ണ ശുദ്ധീകരണശാലകൾക്ക് നേരെ ഇറാഖ് അതിർത്തിയിൽ നിന്ന് ഡ്രോൺ ആക്രമണം നടത്തിയതി തിരിച്ചടിയായാണ് സംയുക്ത ആക്രമണമെന്ന് സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. തങ്ങളുടെ കിഴക്കൻ പ്രവിശ്യയിലെയും റിയാദിലെയും പെട്രോളിയം കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകൾ സൗദി വ്യോമസേന തകർത്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രകോപനങ്ങൾക്ക് തുടക്കമിടാൻ ആഗ്രഹിക്കുന്നില്ലെങ്കിലും ആക്രമണങ്ങൾക്ക് ശക്തമായ ഭാഷയിൽ തിരിച്ചടി നൽകുമെന്ന് സൗദി മുന്നറിയിപ്പ് നൽകി.
എന്നാൽ സൗദിക്കെതിരെയുള്ള ഡ്രോൺ ആക്രമണങ്ങളിൽ പങ്കില്ലെന്ന് ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസ് ഗ്രൂപ്പ് പ്രതികരിച്ചു. ആക്രമണം ഇറാഖിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പി.എം.എഫ് കുറ്റപ്പെടുത്തി. സംഭവത്തിൽ ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അദ്ദേഹം വ്യാഴാഴ്ച സൗദി അറേബ്യ സന്ദർശിക്കാനിരിക്കെയാണ് ആക്രമണം ഉണ്ടായത്.
Story Summary
Eight members of Iraq’s Popular Mobilisation Forces (PMF) were killed in joint Saudi-US airstrikes targeting Iran-backed militias. The strikes were launched in retaliation against recent drone attacks on Saudi petroleum infrastructure originating from Iraqi territory. PMF termed the operation a violation of Iraq’s sovereignty, while Iraqi Prime Minister Ali al-Zaidi ordered an investigation into the drone strikes ahead of his visit to Riyadh.


