ചെന്നൈ: ചെന്നൈ അഡയാറിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എൽ.ആർ.ഐ ബ്രാഞ്ച് മാനേജരെ ഓഫീസിൽ കയറി മർദ്ദിച്ച സംഭവത്തിൽ മുൻ കേന്ദ്രമന്ത്രി എം.കെ. അളഗിരിയുടെ മകൾ കയൽവിഴി അളഗിരി അറസ്റ്റിൽ. ചോദ്യം ചെയ്യലിനായി അഡയാർ സ്റ്റേഷനിലെത്തിയ കയൽവിഴിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.(Kayalvizhi Arrested Released On Bail SBI Manager Assault Chennai)
കയൽവിഴിയുടെ ഉടമസ്ഥതയിലുള്ള വാണിജ്യ സമുച്ചയത്തിലാണ് എസ്.ബി.ഐ ബ്രാഞ്ച് പ്രവർത്തിക്കുന്നത്. കെട്ടിടത്തിലെ ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് ബാങ്ക് മാനേജരായ ഹർഷിൻ സിങ് പലതവണ കെട്ടിടത്തിന്റെ പ്രതിനിധികളെ വിവരമറിയിച്ചിട്ടും നടപടിയുണ്ടാകാതിരുന്നതിനെ തുടർന്ന് നേരിട്ട് കയൽവിഴിയെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ജൂലൈ 20-ന് ബാങ്കിലെത്തിയ കയൽവിഴി മാനേജരുമായി തർക്കത്തിലേർപ്പെടുകയും മുഖത്തടിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
എസ്.ബി.ഐ റീജിയണൽ ഓഫീസിലെ ചീഫ് മാനേജരുടെ പരാതിയിൽ ഭാരതീയ ന്യായ സംഹിത പ്രകാരമാണ് പോലീസ് കേസ് എടുത്തത്. മൂന്ന് വർഷത്തിൽ താഴെ മാത്രം തടവ് ശിക്ഷയായതിനാലാണ് ഇവർക്ക് സ്റ്റേഷൻ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും ചെന്നൈ നഗരം വിട്ടുപോകരുതെന്നും പോലീസിന് നിർദ്ദേശമുണ്ട്.
Story Summary
Kayalvizhi Alagiri, daughter of former Union Minister M.K. Alagiri, was formally arrested and released on station bail by the Adyar Police in Chennai after she allegedly assaulted and threatened an SBI NRI branch manager inside his office. The incident stemmed from an altercation over a malfunctioning lift in the commercial building owned by Kayalvizhi.


