ന്യൂഡൽഹി: ‘ദേശീയ ബഹുമതി അധിക്ഷേപ വിരുദ്ധ (ഭേദഗതി) ബിൽ 2026’ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. ഹ്രസ്വമായ ചർച്ചയ്ക്ക് ശേഷമാണ് സഭ ബിൽ പാസാക്കിയത്. ഡി.എം.കെ എം.പി കനിമൊഴിയും ബി.ജെ.പി എം.പി സംബിത് പത്രയും ബില്ലിന്മേൽ സംസാരിച്ചു. തുടർന്ന് സഭ നടപടികൾ അവസാനിപ്പിക്കുകയും ജൂലൈ 31 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീണ്ടും സമ്മേളിക്കാൻ പിരിയുകയും ചെയ്തു.(National Honour Amendment Bill 2026 has been passed by Lok Sabha)
ദേശീയ ഗീതമായ ‘വന്ദേമാതര’ത്തെ അധിക്ഷേപിക്കുന്നത് ശിക്ഷാർഹമായ ക്രിമിനൽ കുറ്റമാക്കുന്ന ചരിത്രപ്രധാനമായ നിയമനിർമ്മാണത്തിന് ആണ് പാർലമെന്റ് അംഗീകാരം നൽകിയത്. പ്രതിപക്ഷ ബഹളത്തിനിടയിൽ നടന്ന ചുരുങ്ങിയ ചർച്ചയ്ക്ക് ശേഷം ലോകസഭ കൂടി ബിൽ പാസാക്കിയതോടെയാണ് നിയമനിർമ്മാണത്തിന് പാർലമെന്റിന്റെ പൂർണ്ണ അംഗീകാരമായത്. ദേശീയ ഗാനത്തിന് നൽകുന്ന അതേ ആദരവും സംരക്ഷണവും വന്ദേമാതരത്തിനും ഉറപ്പാക്കുന്നതാണ് പുതിയ ഭേദഗതി. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ദേശീയ ഗീതത്തെ അവഹേളിക്കുകയോ ബോധപൂർവ്വം തടസ്സപ്പെടുത്തുകയോ ചെയ്യുന്നവർക്ക് തടവുശിക്ഷയും പിഴയും ലഭിക്കും. രാജ്യത്തിന്റെ പരമാധികാരവും അഭിമാനവും ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായാണ് നിയമനിർമ്മാണമെന്നും പാർലമെന്റിന്റെ ഇരുസഭകളും ബിൽ അംഗീകരിച്ചതായും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
അതേസമയം, ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ തട്ടിപ്പുകൾക്കുമെതിരെ ശക്തമായ വ്യവസ്ഥകൾ അടങ്ങിയ ‘പൊതുപരീക്ഷാ ഭേദഗതി ബിൽ 2026’ സംബന്ധിച്ച് രാജ്യസഭയിൽ വൻ ചർച്ച തുടരുകയാണ്. മുൻപ് ലോക്സഭ പാസാക്കിയ ഈ ബില്ലിൽ കുറ്റക്കാർക്ക് കൂടുതൽ തടവുശിക്ഷയും പിഴയുമാണ് വ്യവസ്ഥ ചെയ്യുന്നത്. വിഷയം ചർച്ച ചെയ്ത രാജ്യസഭയിൽ, സർക്കാരിന് മുൻകൂട്ടി മുൻകരുതലുകൾ എടുക്കാൻ സാധിച്ചില്ലെന്നും ഹെഡ്‌ലൈൻ മാനേജ്‌മെന്റാണ് നടത്തുന്നതെന്നും മല്ലികാർജ്ജുൻ ഖാർഗെ കടുത്ത ഭാഷയിൽ വിമർശിച്ചു.
Story Summary
The Lok Sabha on Thursday passed ‘The Prevention of Insults to National Honour (Amendment) Bill, 2026’ by a voice vote following a brief discussion with speeches from DMK’s Kanimozhi and BJP’s Sambit Patra. Meanwhile, the Rajya Sabha held an extensive debate on ‘The Public Examinations (Prevention of Unfair Means) Amendment Bill, 2026’. The House proceedings adjourned to reconvene on Friday at 11 AM.


