മോസ്കോ: ഉക്രേനിയൻ യുദ്ധത്തടവുകാരെയും സാധാരണക്കാരെയും മാനസികമായും ശാരീരികമായും തകർക്കാൻ റഷ്യൻ സൈന്യം ലൈംഗികാതിക്രമങ്ങളെ ഒരു “യുദ്ധ ആയുധമായി” ഉപയോഗിക്കുന്നതായി റിപ്പോർട്ട്. തടവിലാക്കപ്പെട്ടവർക്ക് നേരെ ബലാത്സംഗം, ജനനേന്ദ്രിയ ഛേദനം, ക്രൂരമായ മർദ്ദനം തുടങ്ങിയവ റഷ്യൻ സൈനികർ വ്യവസ്ഥാപിതമായി നടത്തുന്നുണ്ടെന്ന് പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.(Russia Ukraine war, Russia Uses Sexual Violence Weapon Of War Ukraine POWs Report)
മോചിതരായ ഉക്രേനിയൻ തടവുകാരുടെയും ഉക്രേനിയൻ പ്രോസിക്യൂട്ടർമാരുടെയും യു.എൻ അന്വേഷകരുടെയും മൊഴികളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. 2022-ൽ റഷ്യയുടെ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതുമുതൽ പിടിക്കപ്പെടുന്ന ഉക്രേനിയൻ പുരുഷ സൈനികരെയാണ് റഷ്യൻ സേന പ്രധാനമായും ഇത്തരത്തിലുള്ള ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കുന്നത്.
യു.എൻ അന്വേഷണ പ്രകാരം റഷ്യൻ സേന നടത്തിയ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന 310 കേസുകളിൽ 280 എണ്ണത്തിലും ഇരകൾ പുരുഷന്മാരാണ്. ഉക്രേനിയക്കാർക്ക് ഭാവിയിൽ കുട്ടികളുണ്ടാകുന്നത് തടയുമെന്നും ക്രൂരമായ രീതികളിൽ അപമാനിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് തടവറകളിൽ പീഡനങ്ങൾ അരങ്ങേറുന്നത്. അതേസമയം, ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് റഷ്യൻ അധികൃതർ നൽകുന്ന വിശദീകരണം.
Story Summary
According to a report by The Wall Street Journal, Russian military forces are systematically using sexual violence, including rape and genital mutilation, as a “weapon of war” against Ukrainian prisoners to psychologically break them. UN investigations and Ukrainian intelligence indicate that male prisoners of war and civilian detainees are the primary targets of these atrocities, though Russia continues to deny the allegations.


