പട്ന: ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജൻസുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിന് 96 കോടി രൂപയുടെ ആസ്തിയുള്ളതായി സത്യവാങ്മൂലം. തെരഞ്ഞെടുപ്പ് വരണാധികാരിക്ക് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് തൻ്റെയും കുടുംബത്തിൻ്റെയും സാമ്പത്തിക വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയത്.(Prashant Kishor Files Nomination For Bankipur Bypoll Declares Assets Worth 96 Crore)
പ്രശാന്ത് കിഷോറിന് 22.19 കോടി രൂപയുടെ ജംഗമ സ്വത്തും 73.87 കോടി രൂപയുടെ സ്ഥാവര സ്വത്തും ഉണ്ട്. ഭാര്യ ജാഹ്നവി ദാസിന് 89.51 കോടിയുടെ ജംഗമ സ്വത്തും 12.42 കോടിയുടെ സ്ഥാവര സ്വത്തും ഉണ്ട്. അതേസമയം പ്രശാന്ത് കിഷോറിന് 5.77 കോടി രൂപയുടെ ബാങ്ക് വായ്പ ബാധ്യതയുമുണ്ട്. ഡൽഹി, നോയിഡ, ഘാസിയാബാദ്, ഗുവാഹത്തി, പട്ന എന്നിവിടങ്ങളിൽ ഇവർക്ക് വൻതോതിൽ ഭൂസ്വത്തുക്കളും ഫ്ലാറ്റുകളുമുണ്ട്. ഇതുകൂടാതെ പ്രശാന്ത് കിഷോറിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനി 2024-25 സാമ്പത്തിക വർഷത്തിൽ ജൻസുരാജ് പാർട്ടിക്ക് 85 കോടി രൂപ സംഭാവന നൽകിയതായും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
നീരജ് കുമാർ സിൻഹയെയാണ് ബിജെപി പ്രശാന്ത് കിഷോറിനെതിരെ ഗോദയിലിറക്കിയിരിക്കുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ളവർ അധികാരം ഒഴിയണമെന്നും ബിഹാറിലെ രാഷ്ട്രീയ മാറ്റത്തിൻ്റെ തുടക്കമാണിതെന്നും പത്രിക സമർപ്പിച്ച ശേഷം പ്രശാന്ത് കിഷോർ പ്രതികരിച്ചു. സരൺ ജില്ലയിലെ പ്രശസ്തമായ ഹരിഹരനാഥ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷമാണ് അദ്ദേഹം പട്ന കളക്ടറേറ്റിലെത്തി പത്രിക നൽകിയത്.
Story Summary
Jan Suraaj Party founder Prashant Kishor has declared total assets worth Rs 96 crore in his poll affidavit filed for the Bankipur assembly bypoll in Bihar. Marking his electoral debut, the poll strategist-turned-politician called for a political clean-up in the state during his nomination filing.


