ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ ബർഗി ഡാമിന് സമീപം വിനോദസഞ്ചാര ബോട്ട് മുങ്ങി ഒൻപത് പേർ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം പെട്ടെന്നുണ്ടായ ചുഴലിക്കാറ്റിലും മോശം കാലാവസ്ഥയിലും നിയന്ത്രണം വിട്ട ബോട്ട് നർമ്മദ നദിയിലെ ഖമരിയ ദ്വീപിന് സമീപം മുങ്ങുകയായിരുന്നു. (Madhya Pradesh Cruise Boat Accident)
മധ്യപ്രദേശ് ടൂറിസം വകുപ്പ് പ്രവർത്തിപ്പിക്കുന്ന ക്രൂയിസ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 29 വിനോദസഞ്ചാരികളാണ് ബോട്ടിലുണ്ടായിരുന്നത്. കാറ്റിൽ ബോട്ടിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടതാണ് ദുരന്തത്തിന് കാരണമായത്. അപകടത്തിൽപ്പെട്ട 15 പേർ നീന്തി രക്ഷപ്പെട്ടു. എട്ട് മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു, ഇതിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. പത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന.
ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന ബോട്ട് ക്യാപ്റ്റൻ മഹേഷ് പട്ടേൽ രക്ഷപ്പെട്ടു. അപകടത്തിൽ കമ്പനിയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പിഡബ്ല്യുഡി മന്ത്രി രാകേഷ് സിംഗ് വ്യക്തമാക്കി. പരിക്കേറ്റവരെ ജബൽപൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ജില്ലാ കളക്ടർ രാഘവേന്ദ്ര സിംഗ്, എസ്പി സമ്പത്ത് ഉപാധ്യായ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. കാണാതായവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
Summary: At least nine tourists died and several others remain missing after a Madhya Pradesh Tourism-operated cruise boat capsized in the Bargi Dam near Jabalpur. The vessel, carrying 29 passengers, lost balance during a sudden storm near Khamariya Island. While 15 people managed to swim to safety and the SDRF rescued 10 others, intense search operations continue for the missing. Authorities have launched an investigation into potential negligence by the cruise operators.

