മലപ്പുറം: പൊന്നാനിയിൽ ഭാര്യ ഫാത്തിമയെ ഭർത്താവ് മുഹമ്മദ് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് ശേഷം നാല് മാസം പ്രായമുള്ള കുഞ്ഞുമായി മുഹമ്മദ് മുക്കാൽ മണിക്കൂറോളം മൃതദേഹത്തിനടുത്ത് ഇരുന്നതായാണ് പോലീസ് നൽകുന്ന വിവരം.(Ponnani murder, Muhammad sat with his child next to the body)
സ്വന്തം ഫ്ലാറ്റിൽ നിന്ന് ഫാത്തിമയെ വിളിച്ചിറക്കി മുഹമ്മദ് ഏറെ നേരം ബൈക്കിൽ ചുറ്റിക്കറങ്ങി. ഒടുവിൽ വിജനമായ ബീച്ച് പരിസരത്ത് എത്തി. അവിടെ വെച്ച് ദീർഘനേരം സംസാരിച്ചിരിക്കുന്നതിനിടയിലാണ് ഫാത്തിമയുടെ കഴുത്തിൽ ഷാൾ മുറുക്കി മുഹമ്മദ് കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം എന്തുചെയ്യണമെന്നറിയാതെ മുഹമ്മദ് കുഞ്ഞുമായി മൃതദേഹത്തിന് സമീപം ഇരുന്നു. ഏകദേശം മുക്കാൽ മണിക്കൂറോളം ഇരുന്ന ശേഷം തിരികെ പോകാൻ ഒരുങ്ങുമ്പോഴാണ് പരിസരത്ത് കുറുക്കന്മാരെ കണ്ടത്. ഇതോടെ മൃതദേഹം കുറുക്കന്മാർ കൊണ്ടുപോകുമെന്ന് ഭയന്ന്, മണലിൽ കൈകൊണ്ട് കുഴിയുണ്ടാക്കി മൂടുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. മുഹമ്മദിന്റെസംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

