Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeNationalകേരള മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക്: ഖാർഗെയോടും പ്രിയങ്കയോടും സംസാരിച്ച് രാഹുൽ ഗാന്ധി,...

കേരള മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക്: ഖാർഗെയോടും പ്രിയങ്കയോടും സംസാരിച്ച് രാഹുൽ ഗാന്ധി, നീക്കം വേഗത്തിലാക്കി ഹൈക്കമാൻഡ് | Congress High Command

🎙️ Latest Podcast

ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള അനിശ്ചിതത്വം പരിഹരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നീക്കം വേഗത്തിലാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ വിഷയത്തിൽ വിശദമായ ചർച്ചകൾ നടത്തി. വിശാലമായ കൂടിയാലോചനകൾക്ക് ശേഷം മതി അന്തിമ പ്രഖ്യാപനം എന്ന നിലപാടിലാണ് രാഹുൽ ഗാന്ധി.(Congress High Command Summons Senior Leaders, KC Venugopal Likely To Be Kerala CM)

ഇതിന്റെ ഭാഗമായി കേരളത്തിലെ മുതിർന്ന നേതാക്കളായ കെ. സുധാകരൻ, കെ. മുരളീധരൻ, എം.എം. ഹസ്സൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവരോട് അടിയന്തരമായി ഡൽഹിയിലെത്താൻ നിർദ്ദേശിച്ചു. ഇവർ ഇന്ന് തന്നെ ഡൽഹിക്ക് തിരിക്കും.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പരിഗണിക്കുന്നതിനോട് ഘടകകക്ഷികൾക്കും വലിയ എതിർപ്പില്ലെന്നാണ് സൂചന. ഹൈക്കമാൻഡ് തലത്തിൽ നടന്ന ചർച്ചകളിൽ കെ.സി. വേണുഗോപാലിനാണ് നിലവിൽ മുൻതൂക്കം. സോണിയ ഗാന്ധിയുമായി നടത്തുന്ന ഔപചാരിക ചർച്ചകൾക്ക് ശേഷം പ്രഖ്യാപനം ഉണ്ടാകും. ഭരണത്തിൽ ഉപമുഖ്യമന്ത്രി പദം വേണ്ടെന്ന് ഹൈക്കമാൻഡ് ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയെ ഡൽഹിയിൽ വെച്ച് ഖാർഗെയോ രാഹുലോ പ്രഖ്യാപിക്കണോ, അതോ കേരളത്തിൽ നിയമസഭാ കക്ഷി യോഗം ചേർന്ന് പ്രഖ്യാപിക്കണോ എന്നതിൽ ചർച്ചകൾ തുടരുന്നു. നാളെയോ മറ്റന്നാളോ പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായേക്കും. വിയോജിപ്പുകൾ ഒഴിവാക്കി പാർട്ടിയിലെ എല്ലാ വിഭാഗങ്ങളെയും ഒപ്പം നിർത്തിക്കൊണ്ടുള്ള ഒരു പ്രഖ്യാപനത്തിനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്.

Story Summary

The Congress High Command is nearing a final decision on Kerala’s next Chief Minister, with KC Venugopal emerging as the top contender. Senior Kerala leaders have been summoned to Delhi for urgent consultations with Rahul Gandhi and Mallikarjun Kharge, while the party has reportedly ruled out a Deputy CM post.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.