ഛത്രപതി സംഭാജിനഗർ: നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ ശക്തമായ പ്രക്ഷോഭത്തിന് ശേഷം ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ലെന്ന് പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ അറിയിച്ചു. ജനങ്ങൾക്ക് നിലവിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ഭരണഘടനാ സ്ഥാപനങ്ങളിലും വിശ്വാസം നഷ്ടപ്പെട്ട പശ്ചാത്തലത്തിൽ, രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരാനുള്ള ഒരു ‘പ്രഷർ ഗ്രൂപ്പായി’ പ്രസ്ഥാനം പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.(Cockroach Janta Party Will Not Enter Politics Works As Pressure Group Says Founder Abhijeet Dipke)
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ നടന്ന കോർ ടീം യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിന്റെ എഥനോൾ മിശ്രിത ഇന്ധന നയം, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, ജാർഖണ്ഡിൽ പരീക്ഷാ ക്രമേടുകൾക്കെതിരെ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സി.ജെ.പി ഭാവി നടപടികൾ സ്വീകരിക്കും. സി.ജെ.പി ഒരു താഴെത്തട്ടിലുള്ള ജനകീയ പ്രസ്ഥാനമായി തുടരുമെന്നും, മുൻ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെയുള്ള എഫ്.ഐ.ആറുകൾ (FIR) പിൻവലിക്കാൻ സർക്കാരുമായി ചർച്ച നടത്തുമെന്നും പാർട്ടി പറഞ്ഞു.
പ്രക്ഷോഭത്തിനിടെ പരിക്കേറ്റ വിദ്യാർത്ഥികൾക്ക് നിയമപരവും വൈദ്യശാസ്ത്രപരവുമായ സഹായം ഉറപ്പാക്കും. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക് പ്രസ്ഥാനത്തിന്റെ മാർഗ്ഗദർശിയായി തുടരുമെന്നും, ജാർഖണ്ഡിലെ വിദ്യാർത്ഥി സമരങ്ങൾക്ക് സി.ജെ.പി പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
Story Summary
Cockroach Janta Party (CJP) founder Abhijeet Dipke ruled out entering active politics, stating that the outfit will function as a “pressure group” to demand institutional accountability. Speaking in Maharashtra, Dipke highlighted future plans focusing on unemployment, ethanol-blended fuel policy, and supporting student protests in Jharkhand.


