ന്യൂഡല്‍ഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വം നീക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് ‘വിശാല ചർച്ച’ നടത്തും. കെപിസിസി മുൻ അധ്യക്ഷന്മാർ, വർക്കിംഗ് പ്രസിഡന്റുമാർ എന്നിവരെ അടിയന്തരമായി ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ ഘടകകക്ഷികളിൽ നിന്ന് കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡ് ഇടപെടൽ വേഗത്തിലാക്കിയത്.(Congress High Command Summons Kerala Congress Leaders To Delhi To Finalize Chief Minister)
ഹൈക്കമാൻഡ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ പ്രകാരം കെ.സി. വേണുഗോപാലിന്റെ പേരിനാണ് നിലവിൽ മുൻതൂക്കം. എന്നാൽ കേരളത്തിലെ നേതാക്കൾക്കിടയിലെ അഭിപ്രായ ഭിന്നത പരിഹരിക്കാനാണ് ഈ അടിയന്തര യോഗം. ഇന്നലെ വൈകിട്ടോടെയാണ് മുതിർന്ന നേതാക്കൾക്ക് ഡൽഹിയിൽ നിന്നുള്ള വിളിയെത്തിയത്. ഓരോ നേതാവിനെയും പ്രത്യേകം കണ്ട് അഭിപ്രായം തേടാനാണ് മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും തീരുമാനം.
മുഖ്യമന്ത്രിയെ തീരുമാനിക്കാത്തത് ഭരണനിർവ്വഹണത്തെ ബാധിക്കുന്നുവെന്ന പരാതിയുമായി യുഡിഎഫ് ഘടകകക്ഷികൾ രംഗത്തുണ്ട്. ഇന്ന് നടക്കുന്ന ചർച്ചകളോടെ അനിശ്ചിതത്വത്തിന് അറുതിയാകുമെന്നാണ് അണികളുടെ പ്രതീക്ഷ.
Story Summary
The Congress High Command has summoned senior KPCC leaders to Delhi for a final meeting to decide on Kerala’s next Chief Minister. Amidst reports of KC Venugopal having an upper hand, the leadership aims to reach a consensus to appease allies and end the leadership crisis.

