ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ആരംഭിച്ച ഓൺലൈൻ കാമ്പയിൻ ശക്തമാകുന്നു. സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ പരിഹാസ സ്വഭാവമുള്ള രാഷ്ട്രീയ കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് വീണ്ടെടുത്തതോടെയാണ് ഒപ്പ് ശേഖരണം വീണ്ടും സജീവമാക്കിയത്.(Cockroach Janta Party Demands Education Minister Dharmendra Pradhan Resignation Over NEET Paper Leak)
കുറച്ചുദിവസങ്ങൾക്ക് മുമ്പ് സിജെപിയുടെ വെബ്‌സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടുകളും അധികൃതർ റദ്ദാക്കിയിരുന്നു. “പാറ്റകൾ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാറുണ്ട്; സിജെപി പ്രസ്ഥാനവും അതിൽ നിന്ന് വ്യത്യസ്തമല്ല,” എന്ന് വെബ്‌സൈറ്റ് തിരിച്ചുവന്നതിന് പിന്നാലെ കൂട്ടായ്മയുടെ സ്ഥാപകനായ അഭിജീത് ദിപ്കെ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഇന്ത്യയിലെ പരീക്ഷാ സംവിധാനങ്ങളെയും വിദ്യാഭ്യാസ മേഖലയെയും വകതിരിവില്ലാതെ കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ മന്ത്രിക്കെതിരെ പത്ത് ലക്ഷം പേരുടെ ഒപ്പുകൾ ശേഖരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള ഹർജിയിൽ 5,80,000-ത്തിലധികം ആളുകൾ ഒപ്പുവെച്ചുകഴിഞ്ഞു. മേയ് മൂന്നിന് രാജ്യത്തിനകത്തും പുറത്തുമായി 22 ലക്ഷത്തിലധികം വിദ്യാർത്ഥികൾ എഴുതിയ നീറ്റ് പരീക്ഷ, ചോദ്യപേപ്പർ ചോർന്നെന്ന കണ്ടെത്തലിനെ തുടർന്ന് മേയ് 12-നാണ് റദ്ദാക്കിയത്. പരീക്ഷാ അട്ടിമറിയെക്കുറിച്ചുള്ള അന്വേഷണം ഇപ്പോൾ സിബിഐക്ക് വിട്ടിരിക്കുകയാണ്.
Story Summary
The viral satirical movement ‘Cockroach Janta Party’ (CJP), founded by Abhijeet Dipke, has relaunched its website to renew its petition demanding the resignation of Union Education Minister Dharmendra Pradhan over the NEET-UG 2026 paper leak. Over 580,000 people have already signed the online campaign following nationwide outrage and student suicides linked to the canceled medical entrance exam.

