ന്യൂഡൽഹി: ജന്തർമന്ദറിൽ സിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി പരാജയമായിരുന്നുവെന്ന് പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണം നൽകിയ പരിപാടിയിൽ പ്രതീക്ഷിച്ചത്ര ആളുകൾ എത്തിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആയിരത്തിൽ താഴെ ആളുകൾ മാത്രമാണ് പങ്കെടുത്തതെന്നും, വേദിയിൽ ഒരു സമയം ഏകദേശം നൂറ്റമ്പത് പേർ മാത്രമാണ് ഉണ്ടായിരുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.(CJP protest, BJP leader K Surendran mocks CJP protest turnout at Jantar Mantar)
ഇക്കാര്യത്തിൽ വസ്തുത പരിശോധനയ്ക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കെ സുരേന്ദ്രന്റെ പരിഹാസങ്ങൾക്കിടയിലും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് യുവതീ-യുവാക്കൾ പ്രതിഷേധത്തിൽ അണിനിരന്നു. സിജെപിയുടെ പാറ്റ ചിഹ്നമുള്ള ടീഷർട്ടുകൾ ധരിച്ചെത്തിയ ഇവർ ദേശീയപതാകയേന്തിയാണ് അണിനിരന്നത്.
ഡൽഹിക്ക് പുറമെ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കും വരെ പ്രക്ഷോഭം തുടരുമെന്ന് സിജെപി പ്രഖ്യാപിച്ചു.
Story Summary
BJP leader K Surendran mocked the CJP protest at Jantar Mantar, claiming poor turnout, while participants from various states gathered to demand the resignation of Union Education Minister Dharmendra Pradhan over NEET and CBSE irregularities. Despite the criticism regarding attendance, the protest gained significant attention as a symbolic expression of nationwide youth outrage, supported by leftist student organizations like SFI and AISF.

