ന്യൂഡൽഹി: നീറ്റ് (NEET) പരീക്ഷാ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് ‘കോക്റോച്ച് ജനത പാർട്ടി’ (CJP) നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക്. ഡൽഹി ജന്തർ മന്തറിൽ തുടരുന്ന പ്രതിഷേധം ഇന്നലെ രാത്രി വൈകിയും തുടർന്നു. കർഷക സംഘടനകളുടെയും മറ്റ് വിദ്യാർത്ഥി സംഘടനകളുടെയും പിന്തുണ അഭ്യർത്ഥിച്ചെങ്കിലും പ്രതീക്ഷിച്ച പങ്കാളിത്തം സമരത്തിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന.(CJP Protest In Delhi Demands Dharmendra Pradhan Resignation Over NEET)
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി തുടർന്നുള്ള പ്രതിഷേധ പരിപാടികൾ ഇന്ന് പ്രഖ്യാപിക്കാനാണ് സിജെപി നേതൃത്വത്തിന്റെ തീരുമാനം. അതേസമയം, പ്രതിഷേധക്കാർക്ക് നേരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി സിജെപി ആരോപിച്ചു. ജന്തർ മന്തറിലെ തെരുവ് വിളക്കുകൾ പൊലീസ് അണച്ചതായും, പ്രതിഷേധക്കാർക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നവരുടെ പേരുവിവരങ്ങളും വിവരങ്ങളും ശേഖരിക്കുന്നതായും സിജെപി ആരോപിച്ചു.
ജലലഭ്യതയും ഭക്ഷണവും തടസ്സപ്പെടുത്തരുതെന്ന് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ പൊലീസിനോട് അഭ്യർത്ഥിച്ചു. എന്നാൽ, ഇത്തരം പ്രതിഷേധങ്ങളെ സർക്കാർ ഗൗരവമായി കാണുന്നില്ലെന്നും, എത്രനേരം വേണമെങ്കിലും പ്രതിഷേധിച്ചോട്ടെ എന്ന നിലപാടാണ് പൊലീസിനുള്ളതെന്നുമാണ് റിപ്പോർട്ടുകൾ. ജൂൺ ആറിന് ആരംഭിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ശനിയാഴ്ച മുതൽ ജന്തർ മന്തറിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്.
Story Summary
The ‘Cockroach Janata Party’ (CJP) has entered its third day of protests at Jantar Mantar, demanding the resignation of Union Education Minister Dharmendra Pradhan over the NEET exam irregularities. While the party alleges that Delhi Police is suppressing the protest by restricting essential supplies like water and food and collecting the personal details of supporters, the government and police have remained largely dismissive of the ongoing agitation.

