ജന്തർ മന്തറിർ: ഡൽഹിയിലെ ജന്തർ മന്തറിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം നടത്തുന്ന കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും നേരെ ബി.ജെ.പി പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതായി ആരോപണം (BJP Assaults CJP Protesters). സമരത്തിന്റെ ഏഴാം ദിവസമാണ് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ ഈ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ഡൽഹി പോലീസിന്റെ സാന്നിധ്യത്തിൽ ബി.ജെ.പി ഗുണ്ടകൾ തങ്ങളെ മർദിച്ചുവെന്ന് ദിപ്കെ എക്സ് വഴി പങ്കുവെച്ച വീഡിയോകളിൽ അവകാശപ്പെടുന്നു. അതേസമയം, പ്രചരിക്കുന്ന വീഡിയോകളിൽ നേരിട്ടുള്ള അക്രമ ദൃശ്യങ്ങൾ വ്യക്തമല്ലെന്നും, സംഭവത്തിന്റെ നിജസ്ഥിതി സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Happy Birthday @dpradhanbjp, please resign! pic.twitter.com/djLcewkQch
— Abhijeet Dipke (@abhijeet_dipke) June 25, 2026
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ദിവസങ്ങളായി നടക്കുന്ന പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടയിലാണ് ഇന്ന് ധർമേന്ദ്ര പ്രധാനിന്റെ ജന്മദിനം പ്രമാണിച്ച് സമരപ്പന്തലിൽ പരിഹാസരൂപേണയുള്ള ആഘോഷങ്ങളും നടന്നത്. ‘ജന്മദിന സമ്മാനമായി ഒരു രാജിക്കത്ത് തരാം, അതിൽ ഒപ്പിട്ടാൽ മതി’ എന്ന് ദിപ്കെ വീഡിയോ സന്ദേശത്തിലൂടെ മന്ത്രിയോട് ആവശ്യപ്പെട്ടു. രാജിവെക്കുന്നത് വരെ സമരം തുടരുമെന്നും, സമരക്കാരെ തീവ്രവാദികളായി മുദ്രകുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Authorities have a problem with pillows too now.
Wish they were this efficient and proactive on paper leaks. pic.twitter.com/op6uQKPXkT
— Abhijeet Dipke (@abhijeet_dipke) June 25, 2026
BJP goons physically assaulting reporters and people at Jantar Mantar. pic.twitter.com/TdlNfX2ajR
— Abhijeet Dipke (@abhijeet_dipke) June 25, 2026
പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻകാല ആഹ്വാനങ്ങൾക്ക് സമാനമായി പാത്രങ്ങളും സ്പൂണുകളും കൊട്ടി പ്രതിഷേധിക്കണമെന്ന് ദിപ്കെ നിർദ്ദേശിച്ചിരുന്നു. പരീക്ഷാ പേപ്പർ ചോർച്ച, ക്രമക്കേടുകൾ എന്നിവയിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (SFI), ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA), ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷൻ (AISF) തുടങ്ങിയ വിദ്യാർത്ഥി സംഘടനകളും സമരത്തിൽ പങ്കുചേരുന്നുണ്ട്. സമരപ്പന്തലിനോട് ചേർന്ന് വിദ്യാർത്ഥികൾക്കായി ഒരു സൗജന്യ ലൈബ്രറിയും എ.ഐ.എസ്.എഫ് സജ്ജീകരിച്ചിട്ടുണ്ട്. അക്രമ സംഭവങ്ങളിൽ ഇതുവരെ ബി.ജെ.പിയിൽ നിന്നോ ഡൽഹി പോലീസിൽ നിന്നോ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
Summary: Abhijeet Dipke, founder of the Cockroach Janta Party (CJP), has alleged that BJP workers physically assaulted protesters and journalists at Jantar Mantar, where a sit-in against NEET exam irregularities has been ongoing for seven days. Sharing videos on social media, Dipke claimed the attack occurred in the presence of Delhi Police. The protest continues with innovative demonstrations, including demands for Union Education Minister Dharmendra Pradhan’s resignation.

