Description
Digital Voice of Kerala
Monday, June 22, 2026

Digital Voice of Kerala
HomeNationalമുംബൈ-വഡോദര ഹൈവേയിൽ കാറപകടം: ജന്മദിനാഘോഷത്തിന് പോയ 2 പേർക്ക് ദാരുണാന്ത്യം, ശരീര...

മുംബൈ-വഡോദര ഹൈവേയിൽ കാറപകടം: ജന്മദിനാഘോഷത്തിന് പോയ 2 പേർക്ക് ദാരുണാന്ത്യം, ശരീര ഭാഗങ്ങൾ ചിതറിത്തെറിച്ചു | Car Crash

🎙️ Latest Podcast

ബദ്‌ലാപൂർ: മുംബൈ-വഡോദര ഹൈവേയിൽ ബദ്‌ലാപൂരിൽ അർദ്ധരാത്രിയുണ്ടായ ദാരുണമായ കാറപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ജന്മദിനാഘോഷത്തിനായി സുഹൃത്തുക്കൾ സഞ്ചരിച്ചിരുന്ന ആഡംബര കാർ ഹൈവേയിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.(Car Crash, Mumbai Vadodara Highway Car Crash Badlapur)

യോഗേഷ് കിഷൻ നേഗി (24), റെബേക്ക ബാബു ജേക്കബ് (22) എന്നിവരാണ് മരണപ്പെട്ടത്. അംഗദ് ഗിൽ (26) എന്നയാൾക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ കല്യാണിലെ ഫോർട്ടിസ് ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. മണിക്കൂറിൽ 251 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചത്. അപകടത്തിന് തൊട്ടുമുമ്പ് കാറിനുള്ളിൽ നിന്ന് പകർത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

കാർ പൂർണ്ണമായും തകർന്നു. ഹൈവേയുടെ പണി പൂർത്തിയാകാത്തതിനാൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിട്ടില്ലാത്ത ഭാഗത്താണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് പലതവണ മറിയുകയായിരുന്നു. കാർ കൺവേർട്ടബിൾ മോഡൽ ആയതിനാലും മേൽക്കൂര തുറന്നിട്ടതിനാലും യാത്രക്കാർ പുറത്തേക്ക് തെറിച്ചുപോയി. ഇതാണ് മരണകാരണമായതെന്ന് പോലീസ് അറിയിച്ചു.

Story Summary

Two people were killed and one was seriously injured in a horrific car crash near Badlapur on the incomplete Mumbai-Vadodara Highway. The luxury convertible BMW, which was reportedly speeding at 251 kmph, lost control and crashed into a divider, throwing the occupants out. Police are currently investigating how the group gained access to the restricted road.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.