ബെംഗളൂരു ബ്രൂക്ക്ഫീൽഡിലെ ക്യാപ്ജെമിനി ടെക് പാർക്കിനുള്ളിലെ ഡേകെയർ സെന്ററിൽ കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചതിന് രണ്ട് ആയമാർ അറസ്റ്റിൽ. വിജയലക്ഷ്മി, മഞ്ജുള എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. രണ്ട് വയസ്സുപോലുമുള്ള കുഞ്ഞുങ്ങളെ വാഷിങ് മെഷീനിനുള്ളിൽ അടച്ചിടുകയും, ബാത്ത്റൂമിൽ പൂട്ടിയിടുകയും ചെയ്ത ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. (Bengaluru Daycare Abuse Case)
വാഷിങ് മെഷീന്റെ ഡ്രമ്മിനുള്ളിൽ കുഞ്ഞുങ്ങളെ ഇരുത്തിയ ശേഷം ജെറ്റ് സ്പ്രേ ഉപയോഗിച്ച് വെള്ളം തളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കുഞ്ഞുങ്ങൾ കരച്ചിൽ നിർത്താത്തതിനാണ് ഇവർ കുട്ടികളെ ഇത്തരത്തിൽ ക്രൂരമായി കൈകാര്യം ചെയ്തിരുന്നത്. ദൃശ്യങ്ങൾ വൈറലായതോടെയാണ് പരാതിയുമായി രക്ഷിതാക്കൾ പോലീസിനെ സമീപിച്ചത്. ഏകദേശം അമ്പതോളം കുട്ടികൾ ഈ സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു.
നേരത്തെ ഈ ക്രൂരത ശ്രദ്ധയിൽപ്പെട്ടവർ പരാതിപ്പെട്ടെങ്കിലും അധികൃതർ നടപടിയെടുത്തില്ലെന്ന് മാത്രമല്ല, പരാതിപ്പെട്ട ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ വെളിപ്പെടുത്തി. സംഭവത്തിൽ ഉൾപ്പെട്ട അഞ്ച് ആയമാർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി. ക്യാപ്ജെമിനി കമ്പനി ഔദ്യോഗികമായി സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും, ഡേകെയർ സെന്റർ താൽക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തു. സംഭവത്തിൽ ‘ലിറ്റിൽ സ്കോളർ’ എന്ന ഏജൻസിയുടെ പങ്കും പോലീസ് പരിശോധിക്കുന്നുണ്ട്.
Summary: Two caregivers, Vijayalakshmi and Manjula, have been arrested in Bengaluru after horrifying videos surfaced showing them abusing toddlers at a corporate daycare facility within the Capgemini technology park. The footage revealed caregivers locking children as young as two inside bathrooms and forcing them into front-loading washing machines to stop them from crying. Capgemini has temporarily shut down the facility and is cooperating with authorities, while police have registered a case against five caregivers and are investigating the involvement of the management agency, ‘Little Scholar.’

