ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയായിരുന്ന 6 ഫ്ലാഗ്സ്റ്റാഫ് റോഡിലെ ബംഗ്ലാവ് ഇനി സംസ്ഥാന ഗസ്റ്റ് ഹൗസായും സാംസ്കാരിക കേന്ദ്രമായും മാറ്റാൻ തീരുമാനം. കെജ്‌രിവാളും കുടുംബവും ദശകത്തോളം താമസിച്ചിരുന്ന ഈ ബംഗ്ലാവ് നവീകരിച്ച്, അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഗസ്റ്റ് ഹൗസാക്കി മാറ്റാനാണ് സർക്കാർ പദ്ധതിArvind Kejriwal Sheesh Mahal). വിദേശ പ്രതിനിധികൾക്കും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർക്കും മറ്റും നിശ്ചിത ഫീസീടാക്കി ഇവിടെ താമസസൗകര്യം ഒരുക്കും.
2025-ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വലിയ രാഷ്ട്രീയ ആയുധമാക്കിയ ഒന്നായിരുന്നു ഈ വസതി. നവീകരണത്തിനായി സർക്കാർ ഖജനാവിൽ നിന്ന് 33.66 കോടി രൂപ ചെലവഴിച്ചുവെന്ന സി.എ.ജി റിപ്പോർട്ട് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അനുവദിച്ച തുകയേക്കാൾ 340 ശതമാനത്തിലധികം വർദ്ധനയുണ്ടായെന്നും, വലിയ തുക ആഡംബര വസ്തുക്കൾക്കായി ചെലവഴിച്ചുവെന്നും ആരോപിച്ച ബി.ജെ.പി ഈ വസതിയെ ‘ശീഷ് മഹൽ’ എന്ന് പരിഹസിക്കുകയും ചെയ്തിരുന്നു. 2024 ഒക്ടോബറിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷമാണ് കെജ്‌രിവാൾ ഈ വസതി ഒഴിഞ്ഞത്.
Summary: Former Delhi CM Arvind Kejriwal’s official residence, infamously dubbed the ‘Sheesh Mahal’ by the BJP during the 2025 elections due to excessive renovation costs, is set to be redeveloped into a state guest house and cultural center. The move aims to repurpose the property for official delegations and dignitaries after standing vacant since Kejriwal vacated the premises in late 2024.

