ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ലഭിച്ച കാണിക്കപ്പണം മോഷണം പോയെന്ന വിവാദത്തിൽ പ്രതികളെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി ആം ആദ്മി പാർട്ടി. കാണിക്ക മോഷ്ടിച്ചവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി ഒപ്പുശേഖരണ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് എ.എ.പി കൺവീനർ അരവിന്ദ് കെജ്രിവാൾ അറിയിച്ചു.(Arvind Kejriwal AAP nationwide signature campaign Ayodhya Ram Mandir donation theft row)
ഞായറാഴ്ച ഡൽഹി രോഹിണിയിൽ നടക്കുന്ന സുന്ദരകാണ്ഡ പാരായണ ചടങ്ങുകൾക്ക് ശേഷമാകും കാമ്പയിൻ ഔദ്യോഗികമായി ആരംഭിക്കുക. രാഷ്ട്രീയ ഭേദമന്യേ വിശ്വാസികളെയും സാധാരണക്കാരെയും ഒരുമിച്ച് നിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയക്കാനുള്ള കത്തിലാണ് ഒപ്പുശേഖരണം നടത്തുക. വീടുതോറും കയറിയുള്ള ബോധവൽക്കരണത്തിലൂടെയും ഒപ്പുശേഖരണത്തിലൂടെയും ജനകീയ പങ്കാളിത്തം ഉറപ്പാക്കാനാണ് പാർട്ടിയുടെ തീരുമാനം. ഇതിനൊപ്പം ഡൽഹിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഹനുമാൻ ചാലീസ പാരായണങ്ങളും സംഘടിപ്പിക്കും.
സനാതന ധർമ്മ വിശ്വാസികളെ മുറിവേൽപ്പിച്ച ഈ വൻ കൊള്ളയിലെ പ്രതികളെ സംരക്ഷിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും ഇത്തരം പാപികൾക്ക് തൂക്കുകയറാണ് നൽകേണ്ടതെന്നും അരവിന്ദ് കെജ്രിവാൾ ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ക്ഷേത്ര ട്രസ്റ്റ് ആദ്യം ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നെങ്കിലും, പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിനെ തുടർന്ന് പണം എണ്ണുന്നതുമായി ബന്ധപ്പെട്ട എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ചമ്പത് റായ് രാജി വെക്കുകയും ചെയ്തിരുന്നു.
Story Summary
AAP Chief Arvind Kejriwal announced a nationwide signature campaign demanding strict punishment for those involved in the alleged theft of donations at Ayodhya’s Ram Mandir. The campaign will begin in Delhi following a Sundar Kaand recital, with plans to send letters signed by citizens to PM Narendra Modi, amid recent SIT arrests and Champat Rai’s resignation.

