തിരുവനന്തപുരം: വലിയ കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണം ചോദ്യമുനയിൽ. മാസങ്ങൾ പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.(Where is the Sabarimala gold theft case investigation going?)
തിരഞ്ഞെടുപ്പ് കാലയളവിൽ കേസിൽ ഒരാളെപ്പോലും ചോദ്യം ചെയ്യാൻ വിളിച്ചിട്ടില്ല. തൊണ്ടിമുതലിൻ്റെ കാര്യത്തിലും അവ്യക്തത തന്നെയാണ്. ജംഷഡ്പൂരിലെ ലാബിൽ നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചാലേ ഇനി മുന്നോട്ട് പോകാനാകൂ എന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ വിശദീകരണം. എന്നാൽ ഈ ഫലം എന്ന് ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
പ്രതികൾക്കെതിരെ കുറ്റപത്രം നൽകുന്നതിന് മുന്നോടിയായി പ്രോസിക്യൂഷൻ അനുമതിക്കായി അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. കേസ് ഇനിയും നീണ്ടേക്കുമെന്നാണ് കണക്കുകൂട്ടൽ. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സജീവ ചർച്ചയായ ഈ കേസിൽ മുഖ്യപ്രതിയുൾപ്പെടെ പ്രതികൾക്ക് ജാമ്യം ലഭിച്ചു.

