തിരുവനന്തപുരം: ദേവസ്വം പ്ലീഡർ നിയമനം ‘ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണ’യാണെന്ന് മുൻ മന്ത്രി വി.എൻ. വാസവൻ. നിലവിലില്ലാത്ത തസ്തിക സൃഷ്ടിച്ചാണ് ഈ നിയമനം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.(VN Vasavan alleges political conspiracy behind appointment of Devaswom Pleader)
സ്വർണ്ണക്കൊള്ള കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് യു.ഡി.എഫ് സർക്കാർ നടത്തുന്നതെന്ന് വാസവൻ പറഞ്ഞു. സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസ് നേതാക്കൾക്കുള്ള ബന്ധം പുറത്തുവരാതിരിക്കാനാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ട സംഭവത്തിൽ വിശദീകരണം നൽകാൻ ഇതുവരെയും കോൺഗ്രസിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നിയമനം തീർത്തും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും വാസവൻ കൂട്ടിച്ചേർത്തു.
Story Summary
Former minister V.N. Vasavan has accused the UDF government of appointing K.B. Pradeep as Devaswom Pleader by creating a non-existent post as a “quid pro quo” arrangement. He alleged that this appointment is part of a calculated move to sabotage the gold smuggling case and hide the involvement of Congress leaders.

