ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ നടന്നു വന്ന 26 ദിവസം നീണ്ട നിരാഹാര സമരം സോനം വാങ്ചുക് അവസാനിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം സമരം അവസാനിപ്പിച്ചത്. ചോർച്ചാ വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാമെന്നും മാനസിക വിഷമം മൂലം ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും സർക്കാർ ഉറപ്പുനൽകിയതായി അദ്ദേഹം വ്യക്തമാക്കി.(Sonam Wangchuk Ends Fast CJP Demands Education Minister Resignation)
അതേസമയം, സമരരംഗത്തുള്ള കോക്ക്റോച്ച് ജനതാ പാർട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. വാങ്ചുകിന്റെ സമരം അവസാനിപ്പിക്കലോടെ സമരസമിതിയിൽ ഭിന്നതയുണ്ടായെന്ന വാർത്തകൾ സിജെപി തള്ളി.
സോനം വാങ്ചുകുമായി യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ് വ്യക്തമാക്കി. സമരത്തിനിടെ 11 കിലോയോളം ഭാരം കുറഞ്ഞ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ട്. അദ്ദേഹത്തിന്റെ ത്യാഗം വൃഥാവിൽ പോകാൻ അനുവദിക്കില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും ഇരകളായ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും നൽകണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ജന്തർ മന്തറിൽ വ്യക്തമാക്കി.
Story Summary
Activist Sonam Wangchuk ended his 26-day hunger strike against exam paper leaks after receiving assurances from Union Ministers JP Nadda and Jitendra Singh. However, the Cockroach Janta Party (CJP) clarified that there are no internal rifts.


