വിഷ്ണുപ്രിയ കൊലക്കേസ്: എട്ടിന് വിധി പറയും
![വിഷ്ണുപ്രിയ കൊലക്കേസ്: എട്ടിന് വിധി പറയും](https://timeskerala.com/static/c1e/client/91214/uploaded/b05110cc537aef07a1bdabaa96c27ad3.gif)
തലശ്ശേരി: പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്താൽ കൂത്തുപറമ്പിനടുത്ത വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രോസിക്യൂഷൻ വാദവും പ്രതിഭാഗം വാദവും പൂർത്തിയായി. കേസിൽ മേയ് എട്ടിന് കോടതി വിധി പറയും. കൂത്തുപറമ്പിനടുത്ത മാനന്തേരിയിലെ താഴെ കളത്തിൽ വീട്ടിൽ ശ്യാംജിത്താണ് (27) കേസിലെ പ്രതി.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
തലശ്ശേരി അഡീഷനൽ ജില്ല കോടതി ഒന്ന് ജഡ്ജ് എ.വി. മൃദുല മുമ്പാകെയാണ് കഴിഞ്ഞദിവസം പ്രതിഭാഗം വാദം പൂർത്തിയായത്. 2022 ഒക്ടോബർ 22ന് രാവിലെ 11.45നാണ് കേസിനാസ്പദമായ സംഭവം.
പൊന്നാനി സ്വദേശിയായ സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിനിടയിൽ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറിയ പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയെ തലക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തിന് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.