തിരുവനന്തപുരം : തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി വെള്ളാപ്പള്ളി നടേശൻ. തന്നെ ലക്ഷ്യമിട്ട് നിരന്തരം ആക്ഷേപങ്ങൾ ഉയരുകയാണെന്നും, സാമൂഹിക യാഥാർഥ്യങ്ങൾ തുറന്നു പറഞ്ഞതിനാണ് താൻ വേട്ടയാടപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു. എസ്എൻഡിപി യോഗത്തിന്റെ മുഖമാസികയിലെ എഡിറ്റോറിയലിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.(Vellappally Natesan Responds To Critics And Media Trials Through Yoganadam Editorial)
മുന്നണികൾ മുസ്‌ലിം ലീഗ് എന്ന വർഗീയ സംഘടനയെ താലോലിക്കുകയാണെന്നും, അവരുടെ ചിന്താഗതി വർഗീയമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളെയും പരിശോധിച്ചാൽ ലീഗിന്റെ സ്വാധീനം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
തന്നെ തളയ്ക്കാൻ ശ്രമിക്കുന്ന ഒരു കേസിലും തനിക്കെതിരെ വിധി ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. കേസുകൾ തോൽക്കുമ്പോൾ വഴിയിൽ മൈക്ക് കെട്ടി ആക്ഷേപിച്ച് ജയിക്കാൻ ശ്രമിക്കുന്ന ചില മാധ്യമങ്ങളുടെ അജണ്ടയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ചാനൽ ചർച്ചകൾ വഴി തന്നെ വിചാരണ ചെയ്യുന്ന മാധ്യമങ്ങൾ മാധ്യമധർമ്മം മറക്കുകയാണെന്നും, ഇത്തരം ‘അധമ മാധ്യമപ്രവർത്തനത്തിന്’ മുന്നിൽ മുട്ടുമടക്കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഏറ്റവും നന്നായി മനസ്സിലാക്കുന്ന താൻ സമുദായത്തിന് വേണ്ടി ഇനിയും ശബ്ദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
SNDP General Secretary Vellappally Natesan has hit back at his critics, alleging a deliberate attempt to malign his image through media trials. In an editorial for ‘Yoganadam’, he dismissed allegations regarding various legal cases against him and accused political fronts of favoring the Muslim League, citing it as a communal organization.

