കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണ്ണായകമായ ഹൈക്കമാൻഡ് ചർച്ചകൾക്ക് ശേഷം പുലർച്ചെ കൊച്ചിയിലെത്തിയ വി.ഡി. സതീശന് വിമാനത്താവളത്തിൽ ആവേശോജ്ജ്വല സ്വീകരണം. പുലർച്ചെ ഒന്നരയോടെ നെടുമ്പാശ്ശേരിയിലെത്തിയ അദ്ദേഹത്തെ കാത്ത് നൂറുകണക്കിന് പ്രവർത്തകരാണ് തടിച്ചുകൂടിയത്.(VD Satheesan Emotional Welcome At Kochi Airport Amid CM Race)
പ്രവർത്തകരുടെ സ്നേഹപ്രകടനം കണ്ട സതീശൻ സ്തബ്ധനായി. സമയം ഒന്നരയായെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചപ്പോൾ, “ഞങ്ങളുടെ ജീവനല്ലേ സാറേ, ഞങ്ങൾ എങ്ങനെ പോകും” എന്നായിരുന്നു മറുപടി.
മുഖ്യമന്ത്രി സ്ഥാനത്തിനായി ചർച്ചകൾ മുറുകുമ്പോൾ തന്റെ നിലപാട് സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. എം.എൽ.എമാർക്കിടയിൽ ഭൂരിപക്ഷം ഉണ്ടാക്കാൻ താൻ ബോധപൂർവ്വം ശ്രമിച്ചിട്ടില്ല. മറിച്ച് യു.ഡി.എഫിനെ അഞ്ച് വർഷം ഒന്നിച്ച് നിർത്തി മുന്നോട്ട് കൊണ്ടുപോകാനാണ് നോക്കിയത്, അദ്ദേഹം പറഞ്ഞു. കെ.സി. വേണുഗോപാലിന് എം.പിമാരുടെയും എം.എൽ.എമാരുടെയും ഇടയിൽ കൂടുതൽ പിന്തുണയുണ്ടെന്നാണ് സൂചനകൾ. എന്നാൽ തന്റെ സീനിയോറിറ്റി അവഗണിക്കരുതെന്ന ഉറച്ച നിലപാടിലാണ് രമേശ് ചെന്നിത്തല.
Story Summary
V.D. Satheesan received a grand, emotional welcome at Kochi airport late at night following CM selection talks in Delhi. While K.C. Venugopal is rumored to have majority support, Ramesh Chennithala is pushing for seniority, leading the High Command to hold further discussions.

