തൃശ്ശൂർ: കോടാലിയിൽ ഉറങ്ങിക്കിടന്ന സഹോദരങ്ങളെ പാമ്പ് കടിക്കുകയും ഒരാൾ മരിക്കുകയും ചെയ്ത വീട്ടിൽ വനംവകുപ്പിന്റെ പ്രത്യേക ‘സർപ്പ’ ടീം നടത്തിയ പരിശോധനകൾ അവസാനിപ്പിച്ചു. വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ചു നടത്തിയ വിശദമായ പരിശോധനയിലും പാമ്പുകളുടെ ഉറവിടം കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ, പ്രദേശത്ത് വനംവകുപ്പിന്റെ നിരീക്ഷണം തുടരും.(Unable to find source of snake, Floor demolition investigation concludes)
ചികിത്സ കഴിഞ്ഞ് ആശുപത്രി വിടുന്ന മകൻ അനോഷിനെ ഇനി ഈ വീട്ടിലേക്ക് കൊണ്ടുവരില്ലെന്ന് മാതാപിതാക്കൾ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി അഞ്ച് പാമ്പുകളെയാണ് ഈ വീട്ടിൽ നിന്ന് പിടികൂടിയത്. കുട്ടികളെ കടിച്ച അതേ ‘ശംഖുവരയൻ’ ഇനത്തിൽപ്പെട്ട പാമ്പിനെത്തന്നെയാണ് വീണ്ടും ശുചിമുറിയിൽ നിന്ന് കണ്ടെത്തിയത്. ബാത്ത്റൂം പൈപ്പുകൾ വഴിയാകാം പാമ്പ് അകത്തെത്തുന്നത് എന്ന സംശയത്തെത്തുടർന്ന് ആ ഭാഗങ്ങൾ സീൽ ചെയ്യാൻ തീരുമാനിച്ചു.
നേരത്തെ പാമ്പിൻ കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വീടിന് ചുറ്റും വനംവകുപ്പ് തീയിട്ടിരുന്നു. ചികിത്സ കഴിഞ്ഞ് ആശുപത്രി വിടുന്ന മകൻ അനോഷിനെ ഇനി ഈ വീട്ടിലേക്ക് കൊണ്ടുവരില്ലെന്ന് മാതാപിതാക്കളായ സിൽജോയും ജോൺസിയും വ്യക്തമാക്കി.

