Times Kerala

 ഒരു കുഞ്ഞുമായി അമ്മ പുലി രക്ഷപെട്ടു; കൂട്ടിലാക്കാനുള്ള വനം വകുപ്പിന്റെ ശ്രമം വിഫലം 

 
 ഒരു കുഞ്ഞുമായി അമ്മ പുലി രക്ഷപെട്ടു; കൂട്ടിലാക്കാനുള്ള വനം വകുപ്പിന്റെ ശ്രമം വിഫലം 
 

പാലക്കാട്: പുലിക്കുഞ്ഞുങ്ങളെ വച്ച് അമ്മ പുലിയെ പിടികൂടാനുള്ള വനം വകുപ്പിന്റ ശ്രമം വിഫലമായി. കൂടിന് സമീപമെത്തിയ അമ്മ പുലി കുഞ്ഞുങ്ങളില്‍ ഒന്നിനെയും കൊണ്ട് കടന്നുകളഞ്ഞു.
കൂട്ടില്‍ കയറാതെ കൈകൊണ്ടാണ് അമ്മപുലി കുഞ്ഞിനെ നീക്കിയെടുത്തത്. അവശേഷിച്ച ഒരു കുഞ്ഞിനെ വനംവകുപ്പ് അധികൃതര്‍ തിരികെ കൊണ്ടുപോയി.

ഞായാറാഴ്ച ഉച്ചയോടെയാണ് ഉമ്മിനിയിൽ ജനവാസകേന്ദ്രത്തിൽ പത്ത് വർഷത്തോളമായി പൂട്ടിക്കിടക്കുന്ന കെട്ടിടത്തിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. എന്നാൽ അമ്മ പുലിയെ കണ്ടെത്താനായിരുന്നില്ല. കുഞ്ഞുങ്ങളെ കൊണ്ടുപോകാൻ അമ്മ പുലി വരുമെന്ന പ്രതീക്ഷയിൽ വനംവകുപ്പ് വീട്ടുപരിസരത്ത് കൂട് സ്ഥാപിച്ചിരുന്നു. അമ്മ പുലിയെ ആകർഷിക്കാൻ കുട്ടികളെ സൂക്ഷിച്ച കാർഡ്ബോർഡ് കൂടും മൂത്രം നനഞ്ഞ തുണിയും ഇട്ടിരുന്നു. മണം പിടിച്ചെത്തുന്ന പുലി കൂട്ടിൽ അകപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു.

Related Topics

Share this story