Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala
HomeKerala'അനോഷിനെ ഈ വീട്ടിലേക്ക് കൊണ്ടുവരില്ല': വിതുമ്പലോടെ കടിയേറ്റ് മരിച്ച കുട്ടിയുടെ മാതാപിതാക്കൾ...

‘അനോഷിനെ ഈ വീട്ടിലേക്ക് കൊണ്ടുവരില്ല’: വിതുമ്പലോടെ കടിയേറ്റ് മരിച്ച കുട്ടിയുടെ മാതാപിതാക്കൾ | Snakebite

🎙️ Latest Podcast

തൃശ്ശൂർ: കോടാലിയിൽ ഉറങ്ങിക്കിടന്ന സഹോദരങ്ങളെ പാമ്പ് കടിക്കുകയും എട്ടു വയസ്സുകാരൻ മരിക്കുകയും ചെയ്ത വീട്ടിൽ ഭീതിയൊഴിയുന്നില്ല. ചികിത്സ കഴിഞ്ഞ് ആശുപത്രി വിടുന്ന മകൻ അനോഷിനെ ഇനി ഈ വീട്ടിലേക്ക് കൊണ്ടുവരില്ലെന്ന് മാതാപിതാക്കൾ വ്യക്തമാക്കി.(The child will not be brought to this house, Parents of the boy who died after snakebite )

തുടർച്ചയായി പാമ്പുകളെ കാണുന്ന പശ്ചാത്തലത്തിൽ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് വനംവകുപ്പും പാമ്പ് പിടുത്തക്കാരും പരിശോധന നടത്തി. ഉറവിടം കണ്ടെത്താൻ സാധിക്കാത്തത്തിനാൽ പരിശോധന അവസാനിപ്പിച്ചു. ശുചിമുറിയിലെ പൈപ്പുകൾ വഴിയാകാം പാമ്പ് അകത്തെത്തുന്നത് എന്ന സംശയത്തെത്തുടർന്ന് ആണ് പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസം വീണ്ടും ശുചിമുറിയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയതോടെ, ഈ വീട്ടിൽ നിന്ന് പിടികൂടിയ പാമ്പുകളുടെ എണ്ണം അഞ്ചായി. ഇതിൽ നാലെണ്ണവും കുട്ടികളെ കടിച്ച അതേ ‘ശംഖുവരയൻ’ ഇനത്തിൽപ്പെട്ടവയാണ്. ആൽജോയുടെ മരണത്തിന് പിന്നാലെ പാമ്പിൻ കുഞ്ഞുങ്ങളെ നശിപ്പിക്കാനായി വീടിന് ചുറ്റും വനംവകുപ്പ് ഉദ്യോഗസ്ഥർ തീയിട്ടിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.