Description
Digital Voice of Kerala
Sunday, June 7, 2026

Digital Voice of Kerala
HomeKerala'സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല': ജാഗ്രത പാലിക്കാൻ നിർദേശിച്ച് ആരോഗ്യ മന്ത്രി...

‘സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല’: ജാഗ്രത പാലിക്കാൻ നിർദേശിച്ച് ആരോഗ്യ മന്ത്രി K മുരളീധരൻ | Shigella Infection

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ മൂന്ന് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചതിൽ രണ്ട് പേരെ ഇതിനകം ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ബത്തേരിയിൽ ഷിഗെല്ല സംശയിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും പ്രാഥമിക പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും, തുടർ പരിശോധനകൾക്കായി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.(Shigella Infection Reported In 126 People Across Kerala Health Minister Issues Alert)

രോഗവ്യാപനം തടയുന്നതിനായി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് കർശന നിർദ്ദേശങ്ങൾ നൽകിയതായി മന്ത്രി അറിയിച്ചു. ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും ശുദ്ധീകരിച്ച വെള്ളം മാത്രമേ ലഭ്യമാക്കാവൂ എന്ന് കർശനമായി നിഷ്കർഷിച്ചിട്ടുണ്ട്.

ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധനകൾ കൂടുതൽ കർശനമാക്കും. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ അതീവ ജാഗ്രത തുടരുകയാണ്. ഷിഗെല്ല ബാധയുണ്ടായ സ്കൂളിലെ കുഴൽക്കിണറിലെ വെള്ളത്തിൽ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സ്കൂളിലെ കിണറിന്റെ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. രോഗം പകരാതിരിക്കാൻ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.

Story Summary

Health Minister K. Muraleedharan has confirmed that 126 cases of Shigella have been reported across Kerala, with authorities intensifying food safety inspections and water source testing. While the situation is being monitored closely, the public is urged to consume only boiled water and report any symptoms like diarrhea immediately to prevent further spread.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.