തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നതിനിടെ, കെ.എസ്.യുവിന്റെ പോരാട്ടവീര്യം ഓർമ്മിപ്പിച്ച് എ.ഐ.സി.സി (AICC) ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവ് പ്രഫുല്ല ചന്ദ്രന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ് സ്വന്തം കെ.എസ്.യു പ്രവർത്തനകാലം അനുസ്മരിച്ചുകൊണ്ട് കെ.സി. വേണുഗോപാൽ രംഗത്തെത്തിയത്.
മുഖ്യമന്ത്രിയുമായുള്ള തർക്കത്തിൽ കെ.എസ്.യു നേതൃത്വത്തിന് പരോക്ഷമായി പിന്തുണ പ്രഖ്യാപിക്കുന്നതാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറിയുടെ ഈ നീക്കമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ വിലയിരുത്തൽ. യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ നടത്തുന്ന ഗവൺമെന്റ് പ്ലീഡർമാരുടെ നിയമനങ്ങളിൽ എ.ബി.വി.പി (ABVP), എസ്.എഫ്.ഐ (SFI) പശ്ചാത്തലമുള്ള പ്രവർത്തകരുണ്ടെന്ന കെ.എസ്.യുവിന്റെ പരസ്യ വിമർശനമാണ് നിലവിലെ തർക്കങ്ങൾക്ക് ആധാരം. പാർട്ടിക്കുള്ളിലെ ചർച്ചകൾ പരസ്യമാക്കിയതിനെതിരെ വി.ഡി. സതീശൻ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
കെ.എസ്.യു അല്ല, മറിച്ച് പാർട്ടിയും മുന്നണിയുമാണ് പ്ലീഡർമാരെ നിയമിക്കുന്നതെന്ന കർശന നിലപാട് വി.ഡി. സതീശൻ സ്വീകരിച്ചതോടെയാണ് ഭിന്നത പരസ്യമായത്. കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന ഒരു പൊതുചടങ്ങിൽ ഇരുവരും മുഖാമുഖം കണ്ടെങ്കിലും അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാൻ വി.ഡി. സതീശൻ തയ്യാറാകാതിരുന്നത് കോൺഗ്രസ് അണികൾക്കിടയിൽ വലിയ ചർച്ചയായിരുന്നു.
ഈ നാടകീയ സംഭവവികാസങ്ങൾക്ക് തൊട്ടുപിന്നാലെയാണ് കെ.സി. വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ് പുറത്തുവന്നത്. കോൺഗ്രസിൽ ആഭ്യന്തര തർക്കം പുകയുന്ന സാഹചര്യത്തിൽ, ഹൈക്കമാൻഡ് പ്രതിനിധി കൂടിയായ ജനറൽ സെക്രട്ടറിയുടെ ഈ പോസ്റ്റ് കെ.എസ്.യുവിനെ തള്ളിപ്പറഞ്ഞ വി.ഡി. സതീശനുള്ള കൃത്യമായ മറുപടിയാണെന്ന ചർച്ചകൾ പാർട്ടി അണികൾക്കിടയിൽ സജീവമായിട്ടുണ്ട്. കെ.സി. വേണുഗോപാലിന്റെ ഇടപെടലോടെ ഐ ഗ്രൂപ്പും കെ.എസ്.യു നേതൃത്വവും കൂടുതൽ ആത്മവിശ്വാസത്തിലാണ്.
Story Summary: Amid growing tension between Opposition Leader V.D. Satheesan and KSU State President Aloysius Xavier over Government Pleader appointments, AICC General Secretary K.C. Venugopal MP values KSU’s legacy in a Facebook post. Political analysts view this as subtle support for KSU against Satheesan’s stand. The rift widened recently when Satheesan reportedly snubbed Xavier at an event in Ernakulam, making Venugopal’s post a hot topic among Congress workers.


