കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകാനുള്ള തീരുമാനത്തിനെതിരെ കാന്തപുരം വിഭാഗം സമസ്ത. മുൻ സർക്കാർ ഉപേക്ഷിച്ച പദ്ധതിയുമായി പുതിയ സർക്കാർ മുന്നോട്ടുപോകുന്നത് രാഷ്ട്രീയ സത്യസന്ധതയ്ക്കും മര്യാദയ്ക്കും നിരക്കാത്തതാണെന്ന് എസ് വൈ എസ് ജനറൽ സെക്രട്ടറി ആരോപിച്ചു.(Samastha Kanthapuram Faction Criticizes UDF Government Over PM SHRI School Project)
നേരത്തെ പിണറായി വിജയൻ സർക്കാർ ഈ പദ്ധതിയിൽ ഒപ്പുവെച്ചപ്പോൾ കേരളം ഒറ്റക്കെട്ടായി അതിനെതിരെ ശബ്ദമുയർത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റമായാണ് ഈ പദ്ധതിയെ വിലയിരുത്തപ്പെടുന്നത്. പൊതുജനവികാരം കണക്കിലെടുത്ത് അന്ന് കേരളം കേന്ദ്രത്തിന് കത്തയച്ച് പദ്ധതിയിൽ നിന്ന് പിന്മാറിയതായിരുന്നു. എന്നാൽ, ആ തീരുമാനത്തിന് വിരുദ്ധമായി പുതിയ സർക്കാർ അതേ പദ്ധതിയുമായി വീണ്ടും മുന്നോട്ടുപോകുന്നത് ജനവിരുദ്ധമാണെന്ന് റഹ്മത്തുള്ള സഖാഫി കുറ്റപ്പെടുത്തി.
ജനവികാരം മാനിക്കാതെ മുൻ സർക്കാർ പിന്മാറിയ ഒരു പദ്ധതിയുമായി മുന്നോട്ടുപോകുന്നത് രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കുന്നതല്ല. ഈ ജനവിരുദ്ധ നിലപാട് തിരുത്താൻ യുഡിഎഫ് മുന്നണിയിൽ ആരുമില്ലേയെന്ന് മതേതര കേരളം ചോദിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Story Summary
The Samastha (Kanthapuram faction) has strongly criticized the UDF government for reviving the PM SHRI school project, which the previous administration had abandoned following widespread protests. SYS General Secretary Rahmatullah Saqafi Elamaram termed the move a breach of political integrity, alleging that the project infringes upon the state’s educational autonomy and ignores public sentiment.

