തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം വഴിത്തിരിവിലേക്ക്. സ്വർണം പൂശിയ കട്ടിളപ്പാളികൾ പൂർണ്ണമായും മാറ്റിയിട്ടില്ലെന്നും, പകരം പൂശിയ സ്വർണം മാത്രം തട്ടിയെടുക്കുകയാണ് ചെയ്തതെന്നും വ്യക്തമാക്കുന്ന ശാസ്ത്രീയ റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു. ജംഷഡ്പൂരിലെ ലാബിൽ നടത്തിയ പരിശോധനയുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നത്.(Sabarimala Gold theft Case Scientific Report Reveals Gold Plating Stolen)
കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച എട്ട് സാമ്പിളുകളുടെ പരിശോധന ഫലമാണ് റിപ്പോർട്ടിലുള്ളത്. ദ്വാരപാലക ശിൽപ്പപാളി, കട്ടിളപ്പാളി തുടങ്ങിയ ഭാഗങ്ങളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചിരുന്നത്.
ഈ കേസിലെ ഏറ്റവും സുപ്രധാന തെളിവായി ഈ ശാസ്ത്രീയ റിപ്പോർട്ടിനെയാണ് അന്വേഷണ സംഘം കാണുന്നത്. കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും.
Story Summary
The Special Investigation Team (SIT) has received a crucial scientific report regarding the Sabarimala gold heist case, which indicates that only the gold plating was stolen, while the door frames themselves remained largely intact. Based on laboratory findings from Jamshedpur, the SIT is now preparing to file the final charge sheet in the Kollam court, marking a significant step forward in the long-standing case.

