തൃശൂർ: അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് അതിരപ്പിള്ളിയിൽ ഹർത്താൽ ആചരിക്കുന്നു. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.(Athirappilly Observes Hartal After Wild Elephant Attack Kills Senior Citizen)
ഇതിന്റെ ഭാഗമായി രാവിലെ 10 മണിക്ക് ചാലക്കുടി – ആനമല അന്തർ സംസ്ഥാന പാത ഉപരോധിക്കും. ഇന്ന് പുലർച്ചെ 2.45-ഓടെയാണ് വൈശേരി സ്വദേശി മോഹനൻ (65) കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. കൃഷിയിടത്തിൽ അതിക്രമിച്ചു കയറിയ കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ദാരുണാന്ത്യം സംഭവിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലും മോഹനന്റെ വീട്ടുവളപ്പിൽ എത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ വീണ്ടും കാട്ടാന എത്തിയതറിഞ്ഞ് ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് മോഹനന് നേരെ ആക്രമണമുണ്ടായത്. നിരന്തരമായുണ്ടാകുന്ന കാട്ടാന ശല്യത്തിനെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Story Summary
A protest strike (Hartal) is being observed in Athirappilly today following the tragic death of 65-year-old Mohanan, who was trampled by a wild elephant while attempting to protect his farm. Residents are blocking the Chalakudy-Anamalai interstate highway, demanding immediate government action to address the recurring and severe human-wildlife conflict in the region.

