തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. സംഭവം നടന്നത് കഴിഞ്ഞ സീസണിലാണെന്നും, ഉദ്യോഗസ്ഥർക്ക് ക്രമക്കേടിൽ പങ്കുണ്ടോ എന്ന കാര്യം ബോർഡ് വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(Sabarimala Ghee Controversy K Jayakumar TDB Statement)
നെയ്യ് പുറത്തുനിന്ന് വാങ്ങേണ്ടതില്ലെന്ന ബോർഡിന്റെ മുൻ തീരുമാനത്തെ പരാമർശിച്ച അദ്ദേഹം, നിലവിലെ സാഹചര്യത്തിൽ ആ തീരുമാനം ശരിയായിരുന്നുവെന്ന് വ്യക്തമാകുന്നതായും കൂട്ടിച്ചേർത്തു. ഇനി വരുന്ന സീസണിൽ പുറമെ നിന്ന് അധികമായി നെയ്യ് വാങ്ങേണ്ടി വരില്ല. ഭക്തർ നടയ്ക്കു വെക്കുന്ന നെയ്യ് തന്നെ ശുദ്ധീകരിച്ച് ഉപയോഗിക്കാനാണ് ബോർഡ് തീരുമാനിച്ചിരിക്കുന്നത്.
സന്നിധാനത്തും പമ്പയിലും ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ ലാബുകളുണ്ട്. എത്തുന്ന നെയ്യുടെ സാമ്പിളുകളാണ് നിലവിൽ പരിശോധിക്കാറുള്ളത്. ഔദ്യോഗിക പരാതികൾ ഉയരുന്നത് വരെ നെയ്യുടെ ഗുണനിലവാരത്തിൽ ബോർഡിന് യാതൊരുവിധ സംശയങ്ങളും ഉണ്ടായിരുന്നില്ല. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കെ ജയകുമാർ അറിയിച്ചു.
Story Summary
Travancore Devaswom Board President K. Jayakumar stated that the Sabarimala ghee adulteration took place during the previous season. He added that the board has decided not to purchase ghee externally for the upcoming season, relying instead on purified ghee offered by devotees, while assuring a detailed internal probe into potential official involvement.


