തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തെച്ചൊല്ലി പാർട്ടിക്കുള്ളിലും മുന്നണിയിലും അതൃപ്തി പുകയുന്നതിനിടെ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മദ്യനയത്തിൽ ഇതുവരെയും നയപരമായ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.(Ramesh Chennithala clarifies on liquor policy and budget proposals)
ബജറ്റ് നിർദേശങ്ങളിൽ നികുതി കൂട്ടുന്നതും കുറയ്ക്കുന്നതും ബജറ്റ് രഹസ്യമാണെന്നും, ഇക്കാര്യങ്ങൾ ധനമന്ത്രിയും മുഖ്യമന്ത്രിയും മാത്രമാണ് അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എക്സൈസ് മന്ത്രി ഇക്കാര്യം അറിഞ്ഞില്ലെന്ന വിമർശനത്തിന്, ബജറ്റ് ലീക്കാകും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ബജറ്റിലെ നിർദേശങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് വ്യക്തമായ ധാരണയുണ്ടെന്നും, ഇനിയും മാറ്റങ്ങൾ വരുത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്യനയം, കരിമണൽ ഖനനം തുടങ്ങിയ വിഷയങ്ങളിൽ വി.എം. സുധീരൻ ഉൾപ്പെടെയുള്ള നേതാക്കൾ അതൃപ്തി പ്രകടിപ്പിക്കുകയും സർക്കാരിനെതിരെ പരസ്യനിലപാട് സ്വീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.
Story Summary
Minister Ramesh Chennithala has clarified that the government has not yet taken a final policy decision regarding the liquor policy, amid growing discontent within the Congress party. He emphasized that budgetary tax proposals remain confidential until finalized and assured that the government retains the flexibility to make changes to the budget proposals based on further deliberations.

