തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി പരീക്ഷകളുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണം വ്യാപിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. 90-ഓളം പരീക്ഷകളെക്കുറിച്ച് പരാതി ലഭിച്ച സാഹചര്യത്തിലാണ് എസ്.ഐ.ടിയെ വിപുലീകരിക്കുന്നത്. ക്രമക്കേടിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ചില പി.എസ്.സി ഉദ്യോഗസ്ഥർക്ക് ഉടൻ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകും.(PSC Exam Scam Kerala SIT To Expand Probe And Question Officials)
കൃത്യമായ ആസൂത്രണത്തോടെ നടന്ന വലിയൊരു ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്ന് എസ്.ഐ.ടി വിലയിരുത്തുന്നു. പ്ലാനിംഗ് ബോർഡ് പരീക്ഷയിൽ 58 മാർക്കിന്റെ 10 ചോദ്യങ്ങൾ റദ്ദാക്കിയതാണ് പ്രധാനമായും സംശയങ്ങൾക്ക് വഴിവെച്ചത്. ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇടത് സംഘടനാ നേതാവായ ഒന്നാം റാങ്കുകാരൻ തെറ്റിച്ച ആറ് ചോദ്യങ്ങളും ഉത്തരമെഴുതാതിരുന്ന നാല് ചോദ്യങ്ങളുമാണ് അപ്രത്യക്ഷമായത്.
ഒന്നാം റാങ്കുകാരന് ഉയർന്ന മാർക്ക് ഉറപ്പാക്കാൻ വേണ്ടിയാണ് ഈ ചോദ്യങ്ങൾ ഒഴിവാക്കിയതെന്നാണ് എസ്.ഐ.ടിയുടെ നിഗമനം. അതേസമയം, പിന്നോക്ക വികസന കോർപ്പറേഷനിലെ പ്രോജക്ട് അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട പരാതിയിൽ നിയമപരമായി കേസ് നിലനിൽക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Story Summary
The Special Investigation Team (SIT) probing the PSC exam scam in Kerala has decided to expand its team after receiving complaints regarding 90 examinations. Investigations into the Planning Board exam revealed that 10 questions were deliberately removed to favor a first-rank holder affiliated with a left-wing organization, leading the SIT to summon PSC officials for questioning.


