തൃശൂർ : കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയതോടെ സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി. പദ്ധതിയുടെ ആദ്യ ദിനം തന്നെ വലിയ വരുമാന നഷ്ടമുണ്ടായെന്ന് സ്വകാര്യ ബസുടമകൾ പറയുന്നു.(Private Bus Operators In Kerala Threaten Strike Against KSRTC Priyadarshini Scheme)
ഇന്ധനച്ചെലവിനുള്ള വരുമാനം പോലും ലഭിക്കുന്നില്ലെന്നും ഇവർ ആരോപിക്കുന്നു. സർവീസ് നിർത്തിവെച്ചുള്ള സമരത്തെക്കുറിച്ച് ഉടമകൾ ഗൗരവമായി ആലോചിക്കുന്നുണ്ട്. വെള്ളിയാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയെ നേരിൽ കണ്ട് തങ്ങളുടെ ആശങ്കകൾ അറിയിക്കാനും, പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ പണിമുടക്കിലേക്ക് നീങ്ങാനുമാണ് ഇവരുടെ തീരുമാനം.
പദ്ധതി സ്ത്രീകൾക്കുള്ള ഔദാര്യമല്ല, അവകാശമാണെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാട്. സ്വകാര്യ ബസുകൾ പൊതുഗതാഗതത്തിന്റെ ഭാഗമാണെന്നും, ഈ മേഖലയെ തകരാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
Story Summary
The launch of the ‘Priyadarshini’ scheme, which offers free KSRTC travel for women and transgender persons, has led to protests from private bus operators who report significant revenue losses. The private bus owners’ federation is considering a strike if the government fails to address their concerns following a meeting with the Chief Minister later this week.

