ലിമ: പെറുവിലെ പ്രശസ്തമായ ‘നാസ്ക ലൈൻസിന്’ മുകളിലൂടെ കാഴ്ചകൾ കാണാനായി പറന്ന ചെറിയ വിനോദസഞ്ചാര വിമാനം തകർന്നു വീണ് 13 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച നാസ്ക നഗരത്തിന് പുറത്തുള്ള വയലിലേക്കാണ് വിമാനം തകർന്നുവീണതെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു.(Tourist plane crashes near nazca lines in peru thirteen killed in deadly accident)
മരിച്ചവരിൽ 11 പേർ വിദേശ വിനോദസഞ്ചാരികളും രണ്ടുപേർ ജീവനക്കാരുമാണ്. വിമാനത്തിലുണ്ടായിരുന്ന സഞ്ചാരികളിൽ രണ്ട് ജർമ്മൻ പൗരന്മാരും രണ്ട് സ്പാനിഷ് പൗരന്മാരും ഏഴ് ഇറ്റാലിയൻ പൗരന്മാരുമാണ് ഉള്ളതെന്ന് പെറുവിയൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
പെറുവിയൻ കമ്പനിയായ ‘എയറോഡിയാന’യുടെ സെസ്ന ഗ്രാന്റ് കാരവൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്. സമീപ നഗരമായ ഇക്കയിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. ഭൂമിയിൽ നിന്ന് നോക്കിയാൽ കാണാൻ സാധിക്കാത്ത, നൂറ്റാണ്ടുകൾക്ക് മുൻപ് പെറുവിലെ പ്രാദേശിക നിവാസികൾ വരച്ചുചേർത്ത കൂറ്റൻ ജിയോഗ്ലിഫുകളാണ് നാസ്ക ലൈൻസ്. ഇവ കാണാനായി കഴിഞ്ഞ 14 വർഷമായി എയറോഡിയാന സർവീസ് നടത്തുന്നുണ്ട്. അപകടത്തെക്കുറിച്ച് പെറുവിയൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് എയറോഡിയാന കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Story Summary
A tourist plane crashed near the city of Nazca in Peru during a sightseeing flight over the famous Nazca Lines, killing all 13 people on board. The victims include 11 foreign tourists from Germany, Spain, and Italy, along with two crew members, as Peruvian authorities launch an investigation into the incident.


