തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘ക്ലിഫ് ഹൗസ്’ ഒഴിഞ്ഞു നൽകിയ വ്യക്തിയാണ് താനെന്നും, എന്നാൽ പ്രതിപക്ഷ നേതാവിന് അർഹമായ ‘കന്റോൺമെന്റ് ഹൗസ്’ വിട്ടുകിട്ടാൻ ഇനിയും കാലതാമസമുണ്ടാകുന്നത് ശരിയല്ലെന്നും പിണറായി വിജയൻ പറഞ്ഞു. വസതിയും ഓഫീസും ലഭ്യമാകാത്ത സാഹചര്യത്തിൽ എ.കെ.ജി സെന്ററിൽ വാർത്താസമ്മേളനം നടത്തേണ്ടി വന്നതിലെ അതൃപ്തിയും അദ്ദേഹം അറിയിച്ചു.(Pinarayi Vijayan Expresses Concern Over Delay In Getting Official Residence)
കന്റോൺമെന്റ് ഹൗസ് ലഭ്യമാകാത്തതിനെ തുടർന്ന് നിലവിൽ തിരുവനന്തപുരത്തെ ഒരു വാടക വീട്ടിലാണ് പിണറായി കഴിയുന്നത്. പുതിയ മുഖ്യമന്ത്രി വി.ഡി. സതീശൻ എപ്പോൾ ക്ലിഫ് ഹൗസിലേക്ക് താമസം മാറും എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.
സർക്കാർ വസതികൾ ഒഴിഞ്ഞാലും പുതിയ താമസക്കാർക്ക് മുൻപായി അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ട്. ഇത് ക്ലിഫ് ഹൗസിലും കന്റോൺമെന്റ് ഹൗസിലും ഒരുപോലെ ബാധകമാണെന്നിരിക്കെ, ഔദ്യോഗിക വസതിയിലേക്കുള്ള പിണറായി വിജയന്റെ മാറ്റം ഇനിയും നീളാനാണ് സാധ്യത.
Story Summary
Opposition Leader Pinarayi Vijayan has expressed strong dissatisfaction over the delay in vacating ‘Cantonment House’, which remains occupied by V.D. Satheesan more than a month after the election results. Despite Pinarayi vacating Cliff House promptly, the lack of official housing has forced him to operate from temporary accommodation, disrupting his official duties.

